ഹിജാബ് നിരോധനം യൂണിഫോമിന്‍റെ ഭാഗം: മുംബൈ കോളെജ് Representative image
Mumbai

ഹിജാബ് നിരോധനം യൂണിഫോമിന്‍റെ ഭാഗം: മുംബൈ കോളെജ്

മുംബൈ: ക്യാംപസിൽ ഹിജാബും ബുർഖയും ഉൾപ്പെടെയുള്ളവ നിരോധിച്ചത് യൂണിഫോമിന്‍റെ ഭാഗമായാണെന്നു മുംബൈ കോളെജ്. ഇതു മുസ്‌ലിംകൾക്കെതിരായ നടപടിയല്ലെന്നും കോളെജ് ബോംബെ ഹൈക്കോടതിയെ അറിയിച്ചു.

മുംബൈ ചെംബൂർ ട്രോംബെ എജ്യുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള എൻ.ജി. ആചാര്യ ആൻഡ് ഡി.കെ. മറാഠ കോളെജിൽ ഹിജാബും ബുർഖയും തൊപ്പിയും കഴുത്ത് മറയ്ക്കുന്ന ആവരണങ്ങളുമടക്കം നിരോധിച്ചതിനെതിരേ ഒമ്പതു വിദ്യാർഥിനികൾ നൽകിയ ഹർജിയിലാണു വിശദീകരണം.

കോളെജ് അധികൃതരുടെ നടപടി മൗലികാവകാശത്തിനും സ്വകാര്യതയ്ക്കും വസ്ത്രസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്നാണ് രണ്ട്, മൂന്ന് വർഷ ബിരുദ വിദ്യാർഥികളായ പരാതിക്കാരുടെ വാദം.

ഇസ്‌ലാം വിശ്വാസപ്രകാരം ഹിജാബ് നിർബന്ധമാണെന്നും ഇവർ പറഞ്ഞു.

എന്നാൽ, കോളെജ് ക്യാംപസിനുള്ളിൽ യൂണിഫോം ഡ്രസ് കോഡുണ്ടെന്നും ഇതിന്‍റെ ഭാഗമായാണു നിയന്ത്രണമെന്നും അധികൃതർ പറഞ്ഞു. കേസിൽ വാദം കേട്ട കോടതി വിധി പറയാൻ 26ലേക്കു മാറ്റി.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്