shashi tharoor 
Mumbai

ഇതു സാധാരണ തെരഞ്ഞെടുപ്പല്ല, ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള പോരാട്ടം: ശശി തരൂർ

മുംബൈ: മുംബൈയുടെ വിശ്വമാനവികത ബിജെപിക്ക് മനസിലാക്കാൻ കഴിയുന്നില്ലെന്നും ഇതാണ് ഇപ്പോൾ അപകടത്തിലായിരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. താൻ ഒമ്പത് വർഷത്തോളം മുംബൈയിൽ ചെലവഴിച്ചിട്ടുണ്ടെന്നും നഗരത്തെ നന്നായി അറിയാമെന്നും തരൂർ പറഞ്ഞു. “വോട്ടർമാർ അവരുടെ സ്വന്തം സ്വഭാവം സംരക്ഷിക്കാനും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി ഞങ്ങളോടൊപ്പം പ്രവർത്തിക്കാനും മുന്നോട്ട് വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു. ഞായറാഴ്ച മുംബൈയിലെ സംസ്ഥാന കോൺഗ്രസ് ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു ശശി തരൂർ.

മുംബൈ സന്ദർശനത്തിനെത്തിയ തരൂർ മുംബൈ നോർത്ത് സെൻട്രലിൽ മത്സരിക്കുന്ന മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയ്‌ക്‌വാദിന് വേണ്ടി പ്രചാരണം നടത്തി. അദ്ദേഹം ശിവസേന (യുബിടി) നേതാവ് ആദിത്യ താക്കറെയെ ബാന്ദ്ര ഈസ്റ്റിലെ അദ്ദേഹത്തിന്റെ വസതിയായ മാതോശ്രീയിൽ സന്ദർശിച്ചു.

'സഖ്യകക്ഷികളോട് ബിജെപിക്ക് ബഹുമാനമില്ലെന്നും തരൂർ പറഞ്ഞു. ഇന്ത്യയിൽ സഖ്യസർക്കാരിനെക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒറ്റകക്ഷി സർക്കാരിനേക്കാൾ സാമ്പത്തിക വളർച്ച [സഖ്യ സർക്കാരുകളിൽ] മികച്ചതാണെന്ന് ട്രാക്ക് റെക്കോർഡ് കാണിക്കുന്നു. താൻ തോൽക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തോന്നുന്നുണ്ടെന്നും' തരൂർ പറഞ്ഞു.

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ് സാധാരണ തിരഞ്ഞെടുപ്പല്ലെന്നും ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘടനയെയും അപകടത്തിലാക്കിയ ബിജെപി വൈവിധ്യങ്ങളെ പരസ്യമായി തുരങ്കം വയ്ക്കുകയാണ്. ദക്ഷിണേന്ത്യയിൽ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ക്കെതിരായി അന്തരീക്ഷം മാറിയതായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജാതി, മതം, ഭാഷ, പ്രദേശം എന്നിവ പരിഗണിക്കാതെ, നാമെല്ലാവരും ഇന്ത്യയിലെ പൗരന്മാരാണെന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ടെന്നും തരൂർ പറഞ്ഞു. എന്നാൽ ബിജെപി അങ്ങനെ കരുതുന്നില്ല. മതവും പൗരത്വവും ഇഴചേർന്നതാണ് ബിജെപി. “പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുസ്ഥലത്ത് ഉപയോഗിക്കുന്ന വാക്കുകൾ ഒരിക്കൽ പോലും ഉപയോഗിക്കാൻ കഴിയില്ല. ഇത് അപമാനകരവും രാജ്യത്തിനും രാഷ്ട്രീയത്തിനും യോജിച്ചതുമല്ല. ബിജെപിയുടെ ഈ രാഷ്ട്രീയം കണക്കിലെടുത്ത്, സമാന ചിന്താഗതിക്കാരായ എല്ലാ പാർട്ടികളും ഒരുമിച്ച് ഈ പോരാട്ടത്തിൽ ഒരുമിച്ചു അവർക്കെതിരെ നിൽക്കുന്നു. എല്ലാ ജാതി മതസ്ഥരുടെയും ക്ഷേമത്തെക്കുറിച്ച് യഥാർത്ഥത്തിൽ ചിന്തിക്കുകയും എല്ലാവരെയും ഒപ്പം കൊണ്ടുപോകുകയും ചെയ്യുന്ന ഒരു സർക്കാർ ജൂൺ 4 ന് ശേഷം വരുമെന്നും അദ്ദേഹം പറഞ്ഞു.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്