ബ്രിജ് ഭൂഷൺ ശരൺ സിങ് 
India

സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ബ്രിജ്ഭൂഷണെ ഒഴിവാക്കി ബിജെപി, പകരം മകൻ മത്സരിക്കും

ന്യൂഡൽഹി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ ഇത്തവണത്തെ സ്ഥാനാർഥിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ബിജെപി. ഉത്തർപ്രദേശിലെ കൈസർഗഞ്ചിൽ നിന്നുള്ള സിറ്റിങ് എംപിയാണ് ബ്രിജ്ഭൂഷൺ. ഈ സീറ്റിൽ ഇത്തവണ ബ്രിജ്ഭൂഷന്‍റെ മകൻ കരൺ ഭൂഷൺ സിങ്ങായിരിക്കും ബിജെപിക്കു വേണ്ടി മത്സരിക്കുക. ബ്രിജ് ഭൂഷൺ‌ ശരൺ സിങ്ങിനെതിരേയുള്ള ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന ഭയം മൂലമാണ് മകനെ സ്ഥാനാർഥിയാക്കിയിരിക്കുന്നത്.

ഉത്തർപ്രദേശ് ഗുസ്തി അസോസിയേഷൻ പ്രസിഡന്‍റാണ് കരൺ സിങ്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ കൈസർഗഞ്ചിൽ നിന്ന് രണ്ട് ലക്ഷം വോട്ടിനാണ് ബ്രിജ്ഭൂഷൺ ജയിച്ചത്. 2009 മുതൽ തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം എംപി സ്ഥാനം നേടിയത്. ബ്രിജ്ഭൂഷന്‍റെ മൂത്ത മകൻ പ്രതീക് ഭൂഷൺ സിങ് എംഎൽഎയാണ്. കൈസർഗഞ്ചിൽ മേയ് 20നാണ് തെരഞ്ഞെടുപ്പ്.

യുപിയിലെ റായ്ബറേലിയിൽ ദിനേഷ് പ്രതാപ് സിങ് സ്ഥാനാർഥിയാകുമെന്നും ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് ഇക്കാര്യം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ