ചീറ്റ (ഫയൽ ചിത്രം) 
India

'കാടു ചാടി' രക്ഷപ്പെട്ട ചീറ്റ രാജസ്ഥാനിൽ‌ പിടിയിലായി

ജയ്പുർ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ തുറന്നുവിട്ട ചീറ്റയെ രാജസ്ഥാനിൽ കണ്ടെത്തി. കരൗലിയിലെ സിമാറ ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം ആൺ ചീറ്റയെ കണ്ടെത്തിയത്. തുടർന്നു രാജസ്ഥാൻ, മധ്യപ്രദേശ് വനംവകുപ്പുകളുടെ സംയുക്ത സംഘമെത്തി ചീറ്റയെ പിടികൂടി തിരികെ കുനോയിലേക്കു കൊണ്ടുപോയെന്ന് കരൗലി വൈൽഡ് ലൈഫ് ഡെപ്യൂട്ടി കൺസർവേറ്റർ പീയൂഷ് ശർമ പറഞ്ഞു. കുനോ വന്യജീവി ദേശീയോദ്യാനത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് സിമാറ ഗ്രാമം.

ഇതിനിടെ മധ്യപ്രദേശിലെ ശ്യോപുർ, സബൽഗഡ് നഗരങ്ങളുണ്ട്. ചമ്പൽ നദീതീരത്തെ ഈ രണ്ടു നഗരങ്ങളും ഒട്ടേറെ ഗ്രാമങ്ങളും കടന്നാണ് ചീറ്റ കരൗലിയിലെത്തിയതെന്ന് അധികൃതർ.

കുനോയിൽ തുറന്നുവിട്ട ചീറ്റകൾ കാട് വിട്ടുപോകുന്നത് ഇതാദ്യമല്ല. നാലു മാസം മുൻപ് കുനോയിൽ നിന്നു കാണാതായ ചീറ്റയെ മധ്യപ്രദേശ്- രാജസ്ഥാൻ അതിർത്തിയിലുള്ള ബരനിൽ കണ്ടെത്തിയിരുന്നു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ