Rajeev Chandrasekhar file
India

രാജീവ് ചന്ദ്രശേഖറിനെതിരായ പരാതി പ്രത്യക്ഷ നികുതി ബോർഡിന്

ന്യൂഡൽഹി: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം പരിശോധിക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനു തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നിർദേശം. സത്യവാങ്മൂലത്തിൽ സ്വത്ത് സംബന്ധിച്ച വസ്തുതകൾ മറച്ചുവച്ചെന്നും തെറ്റായ വിവരങ്ങൾ നൽകിയെന്നും കോൺഗ്രസ് നൽകിയ പരാതിയിലാണു നടപടി.

പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ 1951ലെ ജനപ്രാതിനിധ്യ നിയമം 125 എ പ്രകാരം രാജീവ് ചന്ദ്രശേഖറിനെതിരേ നടപടിയുണ്ടാകും. ആറു മാസം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. 2021–22 ൽ 680 രൂപയും 2022–23 ൽ 5,59,200 രൂപയുമാണ് നികുതി ബാധകമായ വരുമാനമായി രാജീവ് ചന്ദ്രശേഖർ കാണിച്ചിരിക്കുന്നത്. ഇതിനെതിരേ സുപ്രീം കോടതി അഭിഭാഷകയും കോൺഗ്രസ് പ്രവർത്തകയുമായ ആവണി ബൻസാൽ തെരഞ്ഞെടുപ്പ് ഓഫിസറായ തിരുവനന്തപുരം ജില്ലാ കലക്റ്റർക്കു നൽകിയ പരാതിയാണ് നികുതി ബോർഡിന് കൈമാറിയത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം