India

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, പക്ഷേ, കുറ്റകരമല്ല: കോടതി

ബംഗളൂരു: ലൈംഗിക ബന്ധത്തിനു വിസമ്മതിച്ച ഭർത്താവിനെതിരേ സ്ത്രീ നൽകിയ പരാതി എത്തിയത് കർണാടക ഹൈക്കോടതിയിൽ. ഭർത്താവ് അങ്ങനെ ചെയ്തത് ക്രൂരതയായിപ്പോയെങ്കിലും ഇന്ത്യൻ ശിക്ഷാ നിയമത്തിന്‍റെ 498എ വകുപ്പ് പ്രകാരം കുറ്റകരമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി വിധിക്കുകയും ചെയ്തു.

വിവാഹത്തിൽ ലൈംഗിക ബന്ധത്തിനു സ്ഥാനമില്ലെന്നും, ആത്മാവുകളുടെ സംയോഗമാണതെന്നുമുള്ള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാൾ ഭാര്യയുമായി ലൈംഗിക ബന്ധത്തിനു വിസമ്മതിച്ചുകൊണ്ടിരുന്നത്.

1955ലെ ഹിന്ദു വിവാഹ നിയമ പ്രകാരം മാത്രമാണ് ഇതു കുറ്റകരമായി കണക്കാക്കാൻ കഴിയുന്നതെന്നും, ഇന്ത്യൻ പീനൽ കോഡിന്‍റെ വകുപ്പിൽ വരുന്നില്ലെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന പുറപ്പെടുവിച്ച ഉത്തരവിൽ നിരീക്ഷിക്കുന്നു. ഭാര്യയുമായി ശാരീരിക ബന്ധം വേണ്ടെന്ന ഉറച്ച തീരുമാനത്തിൽ തന്നെയായിരുന്നു ഭർത്താവെന്നു വ്യക്തമാണെന്നും കോടതി പറഞ്ഞു. ഹിന്ദു വിവാഹ നിയമത്തിലെ 12(1)(എ) വകുപ്പ് പ്രകാരം ഇതു ക്രൂരതയായാണ് കണക്കാക്കുന്നത്. എന്നാൽ, 489എ വകുപ്പ് പ്രകാരം ശിക്ഷിക്കാൻ മതിയായ കാരണല്ലെന്നും കോടതി.

ബിഷ്ണോയിയുടെ തലയ്ക്ക് കോടികൾ വിലയിട്ട് ക്ഷത്രിയ കർണി സേന

ഡൽഹിയിൽ വായു മലിനീകരണ തോത് വളരെ മോശമായ നിലയിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ചു

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി 'ഉഫ'; വന്‍ സ്വീകരണം ഒരുക്കി നാവിക സേന

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്