ദിഗ്‌‌‌‌‌‌‌വിജയ് സിങ് 
India

ബജ്റംഗ് ദൾ നിരോധിക്കില്ല, അക്രമികളെ വെറുതേ വിടുകയുമില്ല: ദിഗ്‌‌‌‌‌‌‌വിജയ് സിങ്

ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസ് അധികരാത്തിലെത്തിയാൽ ബജ്റംഗ് ദൾ നിരോധിക്കില്ലെന്ന് മുൻമുഖ്യമന്ത്രിയും രാജ്യസഭാ എംപിയുമായ ദിഗ്‌‌‌‌‌‌‌വിജയ് സിങ്. ബജ്റംഗ് ദളിൽ നല്ല ആളുകളുണ്ടാകും. എന്നാൽ, ആക്രമണങ്ങളിൽ ഉൾപ്പെടുന്ന ആരെയും വെറുതേ വിടില്ലെന്നും അദ്ദേഹം ഉറപ്പു നൽകി.

കഴിഞ്ഞ 20 വർഷമായി രാജ്യത്ത് ബിജെപിയുടെ ദുർഭരണമാണ് നടക്കുന്നത്. എല്ലായിടത്തും അഴിമതി മാത്രമേയുള്ളൂ. ജോലിയിലും കരാറുകളിലും, എന്തിന് മതപരമായ കാര്യങ്ങളിൽ പോലും അഴിമതി നടക്കുന്നതായി ദിഗ്‌‌‌‌‌‌‌വിജയ് സിങ് ആരോപിച്ചു.

''രാജ്യത്ത് സാമാധാനം കൊണ്ടുവരണം. അതിലൂടെ മാത്രമേ വളർച്ചയുണ്ടാകൂ. ഞാനൊരു ഹിന്ദുവാണ്. ഹിന്ദുവായി തന്നെ തുടരും. സനാതന ധർമ്മമാണ് പിന്തുടരുന്നത്. എല്ലാ ബിജെപി നേതാക്കളെക്കാളും മികച്ച ഹിന്ദുവാണു ഞാൻ'', അദ്ദേഹം പറഞ്ഞു.

ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യൻ തുടങ്ങി എല്ലാവർക്കും വേണ്ടിയുള്ളതാണ് രാജ്യം. രാജ്യത്തെ വിഭജിക്കുന്നത് പ്രധാനമന്ത്രിയും മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും നിർത്തണമെന്നും ദിഗ്വിജയ് സിങ് ആവശ്യപ്പെട്ടു.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി