കൊല്ലപ്പെട്ട ഷൺമുഖം, ക്യാംപ സിലെത്തിയ വനപാലകസംഘം 
India

ഭാരതിയാർ ക്യാംപസിൽ കാട്ടാന ആക്രമണം: സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

കോയമ്പത്തൂർ: ഭാരതിയാർ സർവകലാശാലയുടെ കോയമ്പത്തൂർ ക്യാംപസിലുണ്ടായ കാട്ടാന ആക്രമണത്തിൽ സുരക്ഷ‍ാ ജീവനക്കാരൻ കൊല്ലപ്പെട്ടു. കോയമ്പത്തൂർ സ്വദേശി ഷൺമുഖമാണു മരിച്ചത്. ഷൺമുഖത്തിന്‍റെ ഒപ്പമുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാർ ആനയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലാണ്.

വനാതാർത്തിയോടു ചേർന്നുള്ള ക്യാംപസിൽ കയറിയെ കാട്ടാനയെ തുരത്തുന്നതിനിടെയാണ് സംഭവം. ആക്രമണത്തിനുശേഷം ക്യാംപസിൽ തമ്പടിച്ച് ആനയെ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തുരത്തുകയായിരുന്നു. അരമണിക്കൂറിനുശേഷം വീണ്ടും ക്യാംപസിനുള്ളിലേക്ക് മടങ്ങിയെത്തിയ ആന വനാതിർത്തിയിൽ തുടരുകയാണ്. കോയമ്പത്തൂർ വനപാലകസംഘം ജാഗ്രതാനിർദേശം നൽകി ക്യാംപസിൽ തുടരുന്നുണ്ട്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ