ന്യൂഡൽഹി: ബിഹാറിലെ ഭഗൽപുരിൽ നിർമാണത്തിലിരുന്ന പാലം തകർന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ഒരു ഗാർഡിനെ കാണാതായതായി പൊലീസ് സ്ഥിരീകരിച്ചു. എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങൾ ഇയാൾക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
ഞായറാഴ്ച വൈകിട്ട് ചീട്ടു കൊട്ടാരം തകരുന്നതു പോലെയാണ് നിർമാണത്തിലിരുന്ന പാലം നദിയിലേക്കു തകർന്നു വീണത്. വിഷയത്തിൽ സർക്കാരും പ്രതിപക്ഷവും വാക്പോര് തുടരുകയാണ്.
കഴിഞ്ഞ വർഷം ഏപ്രിൽ 30നും ഇതേ രീതിയിൽ പാലത്തിന്‍റെ ഒരു ഭാഗം തകർന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. 1700 കോടി ചെലവാക്കി നിർമിക്കുന്ന പാലത്തിന്‍റെ 5 തൂണുകളാണ് തകർന്നത്. സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.