ലോക റെക്കോഡെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ 
India

64.2 കോടി പേർ വോട്ടു രേഖപ്പെടുത്തി; ലോക റെക്കോഡെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ 64.2 കോടി പേർ വോട്ടു ചെയ്തുവെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാർ. ഇത് ലോക റെക്കോഡാണ്. വോട്ടെണ്ണലിന് മുന്നോടിയായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 3.2 കോടി വനിതാ വോട്ടർമാർ വോട്ടു രേഖപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ റീപോളുകളുടെ എണ്ണം വളരെ കുറവായിരുന്നു. 2019ൽ 540 റീപോളുകൾ നടത്തേണ്ടി വന്നുവെങ്കിൽ ഇത്തവണ വെറും 39 റീ പോളുകൾ മാത്രമാണ് നടത്തിയത്.

ജമ്മു കശ്മീരിൽ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ ഏറ്റവും ഉയർന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്.

സംതൃപ്തി നിറഞ്ഞ ദൗത്യമാണ് പൂർത്തിയായത്. എങ്കിലും ചില ആരോപണങ്ങൾ വേദനിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ