Laila Khan murder case 
India

നടി ലൈലാ ഖാനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസ്: രണ്ടാനച്ഛന് വധശിക്ഷ

മുംബൈ: നടി ലൈലാ ഖാനെയും അഞ്ച് കുടുംബാഗങ്ങളെയും കൊലപ്പെടുത്തിയ കേസിൽ നടിയുടെ രണ്ടാനച്ഛന് വധശിക്ഷ‍. പർവേസ് ടാക്കിനെയാണ് മുംബൈ സെഷൻസ് കോടതി ശിക്ഷിച്ചത്. കേസിൽ പർവേസ് കുറ്റക്കാരാനാണെന്ന് മെയ് 9 ന് അഡീഷനൽ സെഷൻസ് ജഡ്ജി സച്ചിൻ പവാർ കണ്ടെത്തിയിരുന്നു.

2011 ലാണ് കേസിനാസ്പദമായ സംഭവം. ലൈലാ ഖാൻ, മാതാവ് സലീന, സഹോദരങ്ങളായ അസ്മിന, ഇമ്രാൻ, സാറ, ബന്ധു രേഷ്മ ഖാൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരിയിൽ ഇവരെ കാണാതാകുകയായിരുന്നു. തുടർന്ന് 2021 ൽ കുടുംബത്തിന്‍റെ ഇഗത്പുരിയിലെ ഫാംഹൗസിൽ നിന്ന് ഇവരുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണ് കൊലപാതക വിവരം പുറലോകമറിയുന്നത്.

സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തർക്കം മൂർച്ഛിച്ചതോടെ ഭാര്യ സലീനയെയും പിന്നീട് മക്കളെയും ബന്ധുവിനെയും ഇയാൾ കൊലപ്പെടുത്തുകയായിരുന്നു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ