ലക്ഷദ്വീപ് എംപി - മുഹമ്മദ് ഫൈസൽ 
India

മുഹമ്മദ് ഫൈസലിന് സഭ‍യിൽ വോട്ടവകാശമോ, മറ്റ് ആനുകൂല്യങ്ങളോ നൽകരുത്; ലക്ഷദ്വീപ് ഭരണകൂടം

ന്യൂഡൽഹി: വധശ്രമകേസിൽ കുറ്റക്കാരനാണെന്ന ഉത്തരവ് സ്റ്റേ ചെയ്തതിന് പിന്നാലെ എംപിസ്ഥാനം തിരിച്ചു കിട്ടിയ മുഹമ്മദ് ഫൈസലിന് സഭയിൽ വോട്ടിംഗ് അവകാശമോ, മറ്റ് ആനുകൂല്യങ്ങളോ നൽകരുതെന്ന് ലക്ഷദ്വീപ് ഭരണകൂടം. ഈക്കാര്യമുന്നയിച്ചാണ് ലക്ഷദ്വീപ് ഭരണകുടം സുപ്രീം കോടതിയെ സമീപിച്ചത്.

ക്രിമിനൽ കേസിൽ ബിഎസ്പി എംപി അഫസൽ അൻസാരിയുടെ ശിഷ സ്റ്റേ ചെയ്തപ്പോൾ സുപ്രീംകോടതി ഉപാധികളോടെയാണ് ലോക്സഭാ അംഗത്വം പുനസ്ഥാപിച്ചത്. ഇതനുസരിച്ച് അദ്ദേഹത്തിന് ശമ്പളമോ മറ്റു അനുകൂല്യങ്ങളോ സഭയിൽ വോട്ടിങ് അവകാശമോ നൽകരുതെന്ന് എന്നായിരുന്നു സുപ്രീംകോടതി നിർദേശം. ഈ ഉത്തരവ് മുഹമ്മദ് ഫൈസലിനും ബാധകമാക്കണമെന്ന് ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ കെ മി നടരാജ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

അതേസമയം, മുഹമ്മദ് ഫൈസലിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഫസൽ അൻസാരിയുടെ കേസിലെ വിധി കണ്ടില്ലെന്ന് കോടതിയിൽ പറഞ്ഞു. തുടർന്ന് ഉത്തരവ് പരിശോധിച്ച് നിലപാട് അറിയിക്കാൻ കോടതി ഫൈസലിന്‍റെ അഭിഭാഷകരോട് നിർദേശിച്ചു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ