അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനത്തിനെത്തിയവരുടെ തിരക്ക്. 
India

മാർച്ച് വരെ അയോധ്യയിൽ പോകരുത്: മന്ത്രിമാരോട് മോദി

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നത് മാർച്ച് വരെ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ മന്ത്രിസഭാംഗങ്ങളോടു നിർദേശിച്ചു.

പ്രാണപ്രതിഷ്ഠയ്ക്കു ശേഷം ഭക്തരുടെ നിയന്ത്രണാതീതമായ തിരക്കാണ് അയോധ്യയിൽ അനുഭവപ്പെടുന്നത്. പ്രോട്ടോകോളുകൾ ഉള്ള മന്ത്രിമാരടക്കം വിഐപികൾ സന്ദർശനം നടത്തുന്നത് സാധാരണക്കാരുടെ ദർശനത്തിന് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. അതിനാൽ അയോധ്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന കേന്ദ്ര മന്ത്രിമാർ മാർച്ച് വരെ കാത്തിരിക്കണമെന്നും അദ്ദേഹം പറയുന്നു.

ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്ത ചൊവ്വാഴ്ച മാത്രം അഞ്ച് ലക്ഷം പേരാണ് ക്ഷേത്രം സന്ദർശിച്ചത്. പൊലീസ് ബാരിക്കേഡുകൾ തകർത്ത് ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക് ഇടിച്ചുകയറുന്ന സാഹചര്യം വരെ സംജാതമായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ അയോധ്യയിലേക്കുള്ള ബസുകൾ പലതും വഴിതിരിച്ചുവിടുകയും ചെയ്തിരുന്നു.

രാമക്ഷേത്രം സന്ദർശിക്കുന്ന വിഐപികൾ മുൻകൂട്ടി അധികൃതരെ വിവരമറിയിക്കണമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നിർദേശിച്ചിട്ടുണ്ട്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ