പ്രതിപക്ഷ സംഘം ഗവർണർ അനസൂയ യുകെയ്ക്കൊപ്പം ANI
India

പ്രധാനമന്ത്രിയുടേത് ലജ്ജിപ്പിക്കുന്ന അനാസ്ഥ: പ്രതിപക്ഷം | Video

ഇംഫാൽ: മണിപ്പൂരിലെ സാമുദായിക സംഘർഷം പരിഹരിക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടെന്നും വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് ലജ്ജിപ്പിക്കുന്ന അലംഭാവമാണെന്ന് പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ ആരോപണം. മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയതിനു ശേഷമാണ് പ്രതിപക്ഷ മുന്നണി ആരോപണം ഉയർത്തിയത്. സംസ്ഥാനത്ത് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഗവർണർ അനസൂയ യുകെയ്ക്ക് സഖ്യം മെമ്മോറാണ്ടം സമർപ്പിച്ചു. 21 എംപിമാരാണ് മെമ്മോറാണ്ടത്തിൽ ഒപ്പിട്ടിരിക്കുന്നത്.

മാസങ്ങളോളമായി തുടരുന്ന വെടിവയ്പ്പും വീടുകൾക്കു തീയിടുന്ന സംഭവങ്ങളും സംസ്ഥാനത്ത് സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നതിന്‍റെ തെളിവാണെന്നും മൂന്നു മാസങ്ങളിലായി തുടരുന്ന ഇന്‍റർനെറ്റ് നിരോധനം വ്യാജ പ്രചരണങ്ങൾക്കും ഇരു സമുദായങ്ങളിലും തെറ്റിദ്ധാരണകളും അവിശ്വാസവും പടരാൻ കാരണമായെന്നും മെമ്മോറാണ്ടത്തിൽ ചൂണ്ടക്കാണിക്കുന്നുണ്ട്. ഇപ്പോഴും വിഷയത്തിൽ പ്രധാനമന്ത്രി തുടരുന്ന മൗനം ലജ്ജിപ്പിക്കുന്ന അനാസ്ഥയാണെന്നും സമുദായങ്ങളിൽക്കിടയിലുള്ള വെറുപ്പും വിദ്വേഷവും ഇല്ലാതാക്കുന്നതിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും പ്രതിപക്ഷം കൂട്ടിച്ചേർക്കുന്നു.

പ്രതിപക്ഷവും ഭരണകക്ഷിയും ഒരുമിച്ച് മണിപ്പൂരിലേക്ക് ഒരു സർവകകഅഷി സംഘത്തെ അയയ്ക്കണമെന്ന നിർദേശം ഗവർണർ മുന്നോട്ടു വച്ചതായി കോൺഗ്രസ് എംപി അഝിർ രഞ്ജൻ ചൗധരി പറഞ്ഞു. ശനിയാഴ്ച മണിപ്പൂരിലെത്തിയ പ്രതിപക്ഷ സംഘം ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചിരുന്നു. ആൾക്കൂട്ടം നഗ്നരായി നടത്തി ബലാത്സംഗത്തിനിരയാക്കിയ യുവതികളെയും സംഘം സന്ദർശിച്ചു. കുകി, മെയ്തേ സമുദായങ്ങളുടെ പ്രതിനിധികളുമായും പ്രതിപക്ഷാംഗങ്ങൾ ചർച്ച നടത്തി.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി