അഭിഭാഷകക്കെതിരേ ജഡ്ജിയുടെ പരാമർശം: സുപ്രീം കോടതി റിപ്പോർട്ട് തേടി 
India

അഭിഭാഷകക്കെതിരേ ജഡ്ജിയുടെ പരാമർശം: സുപ്രീം കോടതി റിപ്പോർട്ട് തേടി

ന്യൂഡൽഹി: കോടതി നടപടികൾക്കിടെ കർണാടക ഹൈക്കോടതി ജഡ്ജി വനിതാ അഭിഭാഷകയോട് അവഹേളനപരവും വിവാദപരവുമായ പരാമർശം നടത്തിയ സംഭവത്തിൽ സുപ്രീം കോടതി റിപ്പോർട്ട് തേടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് ഡി.വി. ചന്ദ്രചൂഡ് അടങ്ങുന്ന അഞ്ചംഗ ബെഞ്ച് സ്വമേധയാ ഈ വിഷയം പരിഗണിക്കുകയായിരുന്നു.

രണ്ടു ദിവസത്തിനുള്ളിൽ കർണാടക ഹൈക്കോടതി തന്നെ റിപ്പോർട്ട് നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. ജസ്റ്റിസ് വേദവ്യാസാചാർ ശ്രീശാനന്ദയാണ് വിവാദ പരാമർശം നടത്തിയ കർണാടക ഹൈക്കോടതി ജഡ്ജി.

ഇത്തരം കാര്യങ്ങളിൽ ചില അടിസ്ഥാന മാർഗനിർദേശങ്ങൾ ആവശ്യമാണെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, സൂര്യ കാന്ത്, ഹൃഷികേശ് റോയ് എന്നിവർ കൂടി ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.

വിഷയം അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു. കർണാടക ഹൈക്കോടതി ജഡ്ജി വനിതാ അഭിഭാഷകയെ അവഹേളിക്കുന്നതിന്‍റെ വീഡിയോ വൈറലായിരുന്നു.

ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച ലീഡ്

നടന്മാർക്കെതിരേ പീഡന പരാതി നൽകിയ നടിക്കെതിരേ പോക്സോ കേസ്

മുഖ്യമന്ത്രിയും കൈവിട്ടു; മന്ത്രിസ്ഥാനം ഒഴിയാൻ എ.കെ. ശശീന്ദ്രൻ

സുപ്രീം കോടതി യു ട്യൂബ് ചാനൽ ഹാക്കർമാരുടെ പിടിയിൽ; നിറയെ ക്രിപ്റ്റോ കറൻസി വീഡിയോകൾ

തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ്: റിപ്പോർട്ട് തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയം