India

ഹോട്ടൽ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റ്; ബിജെപി നേതാവുൾപ്പടെ 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബി.ജെ.പി നേതാവിന്റെ നേതൃത്വത്തിൽ ഹോട്ടൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റ്. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് സബ്യസാചി ഘോഷ് ഉൾപ്പടെയുള്ള 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഹൗറയിലെ ഹോട്ടൽ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഉൾപ്പടെ ആറ് ഇരകളെ ഹോട്ടലിൽ നിന്നും പൊലീസ് രക്ഷപ്പെടുത്തി. ഇതോടെ ബിജെപിക്കെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് തൃണമൂൽ കോൺഗ്രസ്. ബിജെപി സംരക്ഷിക്കുന്നത് സഹോദരിമാരെയല്ല, അവരെ ചൂഷണം ചെയ്യുന്നവരെയാണെന്നാണ് ആരോപണം.

സന്ദേശ്ഖലി വിവാദത്തിൽ തൃണമൂൽ കോൺഗ്രസിനെതിരെ ബി.ജെ.പി വിമർശനം ശക്തമാക്കുന്നതിനിടെയാണ് ബിജെപി നേതാവിനെ അറസ്റ്റു ചെയ്യുന്നത്. ഇത് ബിജെപിയെ കൂടുതൽ സമ്മർദ്ദത്തിലാക്കും.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം