ശരദ് പവാർ 
India

മഹാരാഷ്ട്രയിൽ ശക്തി തെളിയിച്ച് പവാർ

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയംകുറിച്ച് ശരത്പവാറിന്‍റെ തിരിച്ചുവരവ്. മഹാരാഷ്ട്രയിൽ മത്സരിച്ച പത്ത് സീറ്റുകളിൽ എട്ടിലും വിജ‍യം നേടിയാണ് കരുത്ത് തെളിയിച്ചത്. അനന്തരവൻ അജിത് പവാറുമായി ഇടഞ്ഞ് പാർട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പ് വിജയത്തിലൂടെ വീണ്ടും പവർ തെളിയിക്കുകയാണ് പവാർ. കോൺഗ്രസിന്‍റെ നേതൃത്വത്തിൽ എൻസിപിയും ഭാഗമായ വികാസ് അഘാഡി സഖ്യത്തിനാണ് മഹാരാഷ്ട്രയിൽ നേട്ടം.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രി അമിത് ഷായും ശരത് പവാറിനെതിരെ കടുത്ത ആക്രമണമാണ് നടത്തിയത്. ഇതൊന്നും വോട്ടർമാരെ ഏശിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. പവാറിനെ സംബന്ധിച്ച് പാർട്ടിയുടെ സ്വന്തം നിലനിൽപ്പ് പ്രശ്നം കൂടിയായിരുന്നു.

എൻഡിഎയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിച്ച് സഖ്യമുണ്ടാക്കുകയെന്ന ആശയത്തിന്‍റെ സൂത്രധാരൻ പവാറാണ്. വരും വർഷങ്ങളിൽ പ്രതിപക്ഷ സഖ്യം കൂടുതൽ ശക്തമാകുമെന്നും കോൺഗ്രസിൽ ലയിക്കാനുള്ള സാധ്യത ചില പ്രാദേശിക പാർട്ടികളെങ്കിലും പരിഗണിക്കുമെന്നും അടുത്തിടെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ പവാർ അഭിപ്രായപ്പെട്ടിരുന്നു. മഹാരാഷ്ട്രിലെ മഹാ വികാസ് അഘാഡി സഖ്യത്തിനു പിന്നിലും ശരദ് പവാറിന്‍റെ ബുദ്ധിയാണ്.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ