ബർസലോഗോ നഗരത്തിൽ ഭീകരർ 600 പേരെ കൂട്ടക്കൊല ചെയ്തു file
India

ബർസലോഗോ നഗരത്തിൽ ഭീകരർ 600 പേരെ കൂട്ടക്കൊല ചെയ്തു

ബർസലോഖോ: പശ്ചിമാഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ അൽക്വയ്ദയോടും ഐഎസിനോടും ചേർന്നു പ്രവർത്തിക്കുന്ന ഭീകരർ 600 പേരെ കൂട്ടക്കൊല ചെയ്തു. കൊല്ലപ്പെട്ടവരിൽ ഭൂരിപക്ഷവും സ്ത്രീകളും കുട്ടികളുമാണ്. ബർസലോഗോ നഗരത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 24നു നടന്ന ആക്രമണത്തിന്‍റെ വിവരങ്ങൾ ഇപ്പോഴാണു പുറത്തുവന്നത്.

മാലി കേന്ദ്രമായി പ്രവർത്തിക്കുന്നതും ബുർക്കിനാ ഫാസോയിൽ സജീവവുമായ അൽ ഖ്വയ്ദയുടെ അനുബന്ധ സംഘടനയായ ജമാത്ത് നുസ്രത്ത് അൽ - ഇസ്ലാം വാൽ - മു‌സ്‌ലിമിൻ (ജെഎൻഐഎം) ഭീകരരാണു കൂട്ടക്കുരുതി നടത്തിയത്.

ബൈക്കുകളിലെത്തിയ ഭീകരർ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൊല നടത്തി മടങ്ങി. ചിതറിക്കിടന്ന മൃതശരീരങ്ങൾ ശേഖരിക്കാൻ മൂന്നു ദിവസം വേണ്ടിവന്നെന്നു നാട്ടുകാർ പറഞ്ഞു.

ബർസലോഖോയിൽ സൈന്യത്തിന്‍റെ നിർദേശപ്രകാരം സുരക്ഷാ കിടങ്ങ് കുഴിക്കുന്നതിനിടെയായിരുന്നു ആക്രമണം. 2015 മുതൽ ഭീകരാക്രമണങ്ങൾ പതിവായ ബുർക്കിന ഫാസോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണിത്. 200 പേർ കൊല്ലപ്പെട്ടെന്നാണു യുഎന്നിന്‍റെ കണക്ക്. എന്നാൽ, 300 പേരെ കൊലപ്പെടുത്തിയെന്നു ഭീകര സംഘടന പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ടവരുടെ എണ്ണം 600 ഓളം വരുമെന്നാണ് ഫ്രഞ്ച് രഹസ്യാന്വേഷണ ഏജൻസികൾ വെളിപ്പെടുത്തി. കൊലപാതക ദൃശ്യങ്ങൾ ജെഎൻഐഎം അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ

പരസ്യപ്രതികരണങ്ങൾ വേണ്ട; താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് കോൺഗ്രസ്

ദിവ്യക്കെതിരേ കർശന നടപടി, അന്വേഷണത്തിൽ‌ ഇടപെടില്ല: മുഖ്യമന്ത്രി

കരുവന്നൂർ കള്ളപ്പണക്കേസ്: വിചാരണ പെട്ടെന്ന് പൂർത്തിയാക്കാൻ നിർദേശിച്ച് സുപ്രീം കോടതി

ദുബായിൽ നിന്നും ഇറാഖ്, ഇറാൻ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്