പാകിസ്ഥാൻ പൗരനെ 'ഓൺലൈനായി വിവാഹം കഴിച്ചു'; യുവതി പൊലീസ് നിരീക്ഷണത്തിൽ 
India

പാകിസ്ഥാൻ പൗരനെ 'ഓൺലൈനായി വിവാഹം കഴിച്ചു'; യുവതി പൊലീസ് നിരീക്ഷണത്തിൽ

മുംബൈ: മഹാരാഷ്ട്ര താനെയില്‍ പാക്കിസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയ യുവതി പൊലീസ് നിരീക്ഷണത്തില്‍. ജൂലൈ 17 ന് തിരിച്ച് നാട്ടിലെത്തിയതിന് ശേഷമാണ് സംഭവം പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. ഈ വർഷം "ഓൺലൈനായി" പാകിസ്ഥാന്‍ സ്വദേശിയെ വിവാഹം കഴിച്ചെന്നാണ് യുവതിയുടെ അവകാശ വാദം. ഇയാളെ കാണുന്നതിനായി വ്യാജ ആധാര്‍ കാര്‍ഡും തെറ്റായ രേഖകളും ഉപയോഗിച്ച് യുവതി പാകിസ്ഥാനില്‍ പോയി തിരികെ ഇന്ത്യയിലെത്തിയെന്നാണ് വിവരം.

2021 ലാണ് ഫെയ്‌സ്ബുക്കിലൂടെ പാകിസ്ഥാനിലെ അബോട്ടാബാദില്‍ നിന്നുള്ള ബാബര്‍ ബഷീറുമായി പരിചയത്തിലാകുന്നതും പിന്നീട് ഇരുവരും നമ്പറുകള്‍ കൈമാറി പ്രണയത്തിലാവുകായിരുന്നു. തുടർന്ന് 2024 ഫെബ്രുവരിയിൽ "ഓൺലൈനായി" ഇരുവരും വിവാഹം കഴിക്കുകയും പാകിസ്ഥാന്‍ വിസയ്ക്കായി യുവതി അപേക്ഷിച്ചെങ്കിലും ഇത് ലഭ്യമായില്ല. ഇതോടെ യുവതി പാകിസ്താനിലേക്ക് പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

രേഖകളിൽ യുവതിയുടെ പേര് 'നഗ്മ നൂര്‍ മക്‌സൂദ് അലി' എന്നതിനു പകരം 'സനം ഖാന്‍ റൂഖ്' എന്നാണ് എന്ന് പൊലീസ് പറയുന്നു. ഒടുവിൽ ജൂലൈ 17 ന് യുവതി തിരിച്ച് നാട്ടിലെത്തി.

എന്നാല്‍ യുവതിയുടെ അമ്മ പൊലീസിന്‍റെ ആരോപണം പൂര്‍ണമായും തള്ളിക്കളഞ്ഞു. 2015 ല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന് ശേഷം തന്‍റെ പേര് മാറ്റുകയും കുട്ടികളുടെ പേര് മാറ്റുകയും ആണ് ചെയ്‌തെന്നും നഗ്മയുടെ അമ്മ പറഞ്ഞു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. സംഭവച്ചിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു