zero percent voting recorded in 6 Nagaland districts 
India

ആരും വോട്ട് ചെയ്യാതെ നാഗാലാൻഡിലെ 6 ജില്ലകൾ

കൊഹിമ: നാഗാലാൻഡിലെ ഏക ലോക്സഭാ മണ്ഡലത്തിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 6 ജില്ലകളിലെ ഒറ്റ വോട്ടർമാർ പോലും വോട്ട് ചെയ്തില്ല. പ്രത്യേക സംസ്ഥാനത്തിനു വേണ്ടി വാദിക്കുന്ന ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ ആരും വോട്ട് ചെയ്യരുതെന്ന് അഭ്യർഥിച്ചിരുന്നു. ഇതോടെയാണ് വോട്ടർമാർ വിട്ടുനിന്നത്.

738 പോളിങ് ബൂത്തുകൾ ഇവർക്കായി സജ്ജീകരിച്ചിരുന്നു. 4 ലക്ഷത്തോളം വോട്ടർമാരാണ് ഈ മേഖലയിലുള്ളത്. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ 2010 മുതൽ കിഴക്കൻ നാഗാലാൻഡിൽ പ്രത്യേക സംസ്ഥാന വാദം സജീവമാണ്. മോൺ, തുൻസാങ്, ലോംഗ്‌ലെംഗ്, കിഫിർ, ഷാമതോർ, നോക്ലാക് എന്നീ 6 ജില്ലകൾ ഉൾപ്പെടുന്ന പ്രദേശം എല്ലാ മേഖലകളിലും അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ വികസനത്തിന് പ്രത്യേക സംസ്ഥാനം വേണമെന്നും അവർ ആവശ്യപ്പെടുന്നു.

60 അംഗ നാഗാ അസംബ്ലിയിലെ 20 മണ്ഡലങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. നാഗാലാൻഡിലെ 7 ആദിവാസി സംഘടനകൾ ഉൾപ്പെടുന്നതാണ് ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ. ലോക്‌സഭാ തെരഞ്ഞെടുപ്പിനായി ഒരു രാഷ്ട്രീയ പാർട്ടിയെയും പ്രചാരണത്തിന് അനുവദിക്കില്ലെന്ന് ഇവർ നേരത്തെ അറിയിച്ചിരുന്നു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ