അരളിച്ചെടിയുടെ വ്യാപാരത്തിനും കൃഷിക്കും അബൂദബിയിൽ നിരോധനം file
Pravasi

അരളിച്ചെടിയുടെ വ്യാപാരത്തിനും കൃഷിക്കും അബൂദബിയിൽ നിരോധനം

അബൂദബി: അരളി ചെടികളുടെ ഉത്പാദനം, കൃഷി, വ്യാപാരം എന്നിവയ്ക്ക് അബൂദബിയിൽ നിരോധനം. അബൂദബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് നിരോധനം ഏർപ്പെടുത്തിയത്. പൊതു ജനങ്ങൾക്കും വളർത്തു മൃഗങ്ങൾക്കും ഈ സസ്യത്തിന്‍റെ ഏതെങ്കിലും ഭാഗം കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന വിഷബാധ തടയുക എന്നതാണ് നിരോധനത്തിന്‍റെ ലക്ഷ്യമെന്ന് അതോറിറ്റി അറിയിച്ചു.

പൗരന്മാരോടും താമസക്കാരോടും അധികാരികളുമായി സഹകരിക്കാനും അരളി ചെടികൾ സുരക്ഷിതമായി നശിപ്പിക്കാനും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും അഡാഫ്‌സ അഭ്യർത്ഥിച്ചു. അറിയാതെ ഈ ചെടികൾ തൊടുകയോ തിന്നുകയോ ചെയ്യരുതെന്നും അതോറിറ്റി നിർദേശിച്ചു. ഇതുസംബന്ധിച്ച് 24 മണിക്കൂറും ലഭ്യമായ 800 424 എന്ന നമ്പറിൽ പോയ്സൺ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സർവിസസ് (PDIS) ഹോട്ട്‌ലൈനുമായി ബന്ധപ്പെടണം. എല്ലാ സ്ഥാപനങ്ങളും വ്യക്തികളും ഇതുസംബന്ധിച്ചുള്ള നിരോധനം പാലിക്കുകയും അഡാഫ്‌സയുടെ ഡയറക്ടർ ബോർഡ് പുറപ്പെടുവിച്ച 2024ലെ റെസല്യൂഷൻ നമ്പർ (4) പ്രകാരം 6 മാസത്തിനുള്ളിൽ അരളി ചെടികൾ സുരക്ഷിതമായി നീക്കം ചെയ്യുന്നത് ഉറപ്പാക്കുകയും വേണം എന്നാണ് നിർദേശം.

പാറക്കെട്ടുകൾ നിറഞ്ഞ താഴ്‌വരകളിൽ സാധാരണയായി കാണപ്പെടുന്ന കാട്ടു കുറ്റിച്ചെടിയാണ് അരളി. കടുംപച്ച ഇലകളും മനോഹരമായ പൂക്കളും ഉള്ള ഈ ചെടികൾ റോഡരികിൽ സാധാരണയായി കാണാം. ഈ ചെടിയുടെ ഇലകൾ, കാണ്ഡം, പൂക്കൾ, വിത്തുകൾ എന്നിവയുൾപ്പെടെ എല്ലാ ഭാഗങ്ങളിലും വിഷ പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ വിഷവസ്തുക്കൾ ഹൃദയത്തെ ബാധിക്കും, ചെറിയ അളവിൽ പോലും കഴിക്കുന്നത് ഛർദ്ദി, വയറിളക്കം, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നിവക്കും, പലപ്പോഴും മരണത്തിനും കാരണമായേക്കാം എന്നാണു അഡഫ്‌സ പറയുന്നത്.

കെജ്‌രിവാൾ പടിയിറങ്ങിയ വീട്ടിൽ അതിഷി; ലെഫ്റ്റനന്‍റ് ഗവർണർ പുറത്താക്കി

കുട്ടനെല്ലൂർ സഹകരണ ബാങ്ക് ക്രമക്കേട്; തൃശൂർ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി

ഹരിയാനയിലെ തോൽവി; ഫലം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന് കോൺഗ്രസിൻ്റെ പരാതി

'370' തത്കാലം മാറ്റിവയ്ക്കും: ഒമർ അബ്ദുള്ള

സവിശേഷ അധികാരമില്ല; ഒമറിനെ കാത്തിരിക്കുന്നത് വെല്ലുവിളി