Sports

ആർസിബിക്ക് കൂറ്റൻ ജയം; രാജസ്ഥാന്‍റെ പ്ലേ ഓഫ് പ്രതീക്ഷ മങ്ങി

ജയ്പുർ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് 112 റൺസിന്‍റെ പരാജയം വഴങ്ങിയ രാജസ്ഥാൻ റോയൽസിന്‍റെ ഐപിഎൽ പ്ലേ ഓഫ് പ്രതീക്ഷ മങ്ങി. അതേസമയം, ആർസിബി സാധ്യത നിലനിർത്തുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത ഇരുപതോവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണെടുത്തത്. രാജസ്ഥാൻ 10.3 ഓവറിൽ വെറും 59 റൺസിന് ഔൾഔട്ടായി.

ക്യാപ്റ്റൻ ഫാഫ് ഡു പ്ലെയുടെയും (44 പന്തിൽ 55) ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലിന്‍റെയും (33 പന്തിൽ 54) അർധ സെഞ്ചുറികളാണ് വേഗം കുറഞ്ഞ പിച്ചിൽ ആർസിബിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. അവസാന ഓവറുകളിൽ അനുജ് റാവത്ത് (11 പന്തിൽ 29) നടത്തിയ വെടിക്കെട്ടും റൺ നിരക്ക് ഉയർത്തി. രാജസ്ഥാനു വേണ്ടി ലെഗ് സ്പിന്നർ ആഡം സാംപയും മലയാളി ഫാസ്റ്റ് ബൗളർ കെ.എം. ആസിഫും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

എന്നാൽ, അതിലും മികച്ച പ്രകടനമാണ് ആർസിബി ബൗളർമാർ പുറത്തെടുത്തത്. രാജസ്ഥാൻ ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ജോസ് ബട്‌ലറും പൂജ്യത്തിനു പുറത്തായപ്പോൾ, ക്യാപ്റ്റൻ സഞ്ജു സാംസൺ നാല് റൺസ് മാത്രമാണെടുത്തത്. ജോ റൂട്ടും (15 പന്തിൽ 10) ഷിംറോൺ ഹെറ്റ്മെയറും (19 പന്തിൽ 35) മാത്രമാണ് രാജസ്ഥാൻ ഇന്നിങ്സിൽ രണ്ടക്കം കണ്ടത്.

ആർസിബിക്കു വേണ്ടി ദക്ഷിണാഫ്രിക്കൻ ഇടങ്കയ്യൻ പേസർ വെയ്ൻ പാർനൽ മൂന്നോവറിൽ 10 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മിക്കൽ ബ്രേസ്‌വെല്ലിനും കരൺ ശർമയ്ക്കും രണ്ടു വിക്കറ്റ് വീതം കിട്ടിയപ്പോൾ മുഹമ്മദ് സിറാജിനും മാക്സ്‌വെല്ലിനും ഓരോ വിക്കറ്റ്.

ബിഷ്ണോയിയുടെ തലയ്ക്ക് കോടികൾ വിലയിട്ട് ക്ഷത്രിയ കർണി സേന

ഡൽഹിയിൽ വായു മലിനീകരണ തോത് വളരെ മോശമായ നിലയിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ചു

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

കൊച്ചിയില്‍ നങ്കൂരമിട്ട് റഷ്യന്‍ അന്തര്‍വാഹിനി 'ഉഫ'; വന്‍ സ്വീകരണം ഒരുക്കി നാവിക സേന

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്