Asia Cup 2023: India vs Sri Lanka 
Sports

ലങ്കാദഹനം: ത്രില്ലർ പോരാട്ടത്തിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 41 റൺസ് ജയം

കൊളംബൊ: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് 41 റൺസിൻ്റെ വിജയം. 214 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 41.3 ഓവറിൽ 172 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങിനു ഇറങ്ങിയ ശ്രീലങ്കയുടെ ആദ്യ 8 ഓവർ പിന്നിടുമ്പോഴേക്കും 3 വിക്കറ്റുകളാണ് നഷ്‌ടമായത്. ഓപ്പണറായ പതും നിസ്സാങ്ക പുറത്താകുമ്പോൾ ശ്രീലങ്കയുടെ സ്കോർ 2.1 ഓവറിൽ 7 റൺസ് മാത്രമായിരുന്നു. പിന്നാലെ വൺ ഡൗണായി ഇറങ്ങിയ കുസൽ മെൻഡിസ് 15 റൺസുമായി ഡ്രസിങ് റൂമിലേക്ക് തിരിച്ചു. അടുത്ത ഓവറിൽ ദിമുത് കരുണരത്‌നെയെ (2) സിറാജ് പുറത്താക്കുകയായിരുന്നു.

പിന്നീടങ്ങോട്ട് ഇന്ത്യ ബൗളർമാർ ശ്രീലങ്കയെ വിരിഞ്ഞു മുറുക്കുകയായിരുന്നു. സ്കോർ ബോർഡിൻ്റെ വേഗത കുറഞ്ഞു വന്നത് ശ്രീലങ്കൻ ബാറ്റർമാരെ സമ്മർദ്ദത്തിലാക്കി. മധ്യ നിരയിലിറങ്ങിയ സദീര സമരവിക്രമയെ(17) കെഎൽ രാഹുൽ സ്റ്റമ്പിങ്ങിലൂടെ പുറത്താക്കി. ചരിത് അസലങ്ക ചെറുത്തു നിന്നെങ്കിലും കുൽദീപിൻ്റെ പന്തിൽ കെഎൽ രാഹുലിൻ്റെ ഒന്നാന്തരം ക്യാച്ചിൽ പുറത്തായി.

ഇതോടെ ശ്രീലങ്കയുടെ വിജയ പ്രതീക്ഷകൾ താറുമാറായി. അങ്ങനെയിരിക്കെയാണ് ധനഞ്ജയ ഡി സിൽവയും(41) ദുനിത് വെല്ലലഗെയും(42) ചേർന്ന് ഇന്ത്യയെ സമ്മർദ്ദത്തിലാക്കി ക്രീസിൽ ഉറച്ചു നിന്നത്. സ്പിന്നർമാരെ നോക്കുകുത്തികളാക്കി ഇരുവരും റൺസ് ഉയർത്തി. വിക്കറ്റുകൾ പ്രതീക്ഷിച്ച് ഇന്ത്യൻ ബൗളർമാർ പതിനെട്ട് അടവും പയറ്റി നോക്കി. എന്നാൽ പ്രതിസന്ധികളിൽ ഇരുവരും ഉരുക്കുകോട്ടപോലെ ഉറച്ചു നിന്നു. മുപ്പത്തിയെട്ടാം ഓവറിൽ അപ്രതീക്ഷിതമായി ധനഞ്ജയ ഡി സിൽവയെ വീഴ്ത്തി ജഡേജ ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നൽകി.

ഒരുവശത്ത് ദുനിത് വെല്ലലഗെ പതറാതെ നിന്നെങ്കിലും മറുവശത്ത് ശ്രീലങ്കൻ ബാറ്റർമാരെ ഇന്ത്യ കുരുക്കുകയായിരുന്നു. നാല്പത്തി രണ്ടാം ഓവർ എറിയാനെത്തിയ കുൽദീപ് കാസുൻ രജിതയേയും, മതീഷ പാതിരാണയേയും ബൗൾഡാക്കിയതോടെ ഇന്ത്യ വിജയ മധുരം നുകർന്നു.

കുൽദീപ് 4 വിക്കറ്റ് നേടിയപ്പോൾ ബുമ്രയും ജഡേജയും രണ്ടു വിക്കറ്റുവീതം നേടി, സിറാജ്, പാണ്ട്യ എന്നിവർ ഓരോ വിക്കറ്റും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്തായി.

നേരത്തെ അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെ, നാല് വിക്കറ്റ് നേടിയ ചരിത് അസലങ്ക എന്നിവരുടെ ചതിക്കുഴിയില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ വീണു. 53 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കെ. എല്‍. രാഹുല്‍ (39), ഇഷാന്‍ കിഷന്‍ (33) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഒന്നാം വിക്കറ്റില്‍ 80 റണ്‍സിന്‍റെ കൂട്ടുകെട്ട് രോഹിത് - ശുഭ്മാന്‍ ഗില്‍ സഖ്യം പടുത്തുയര്‍ത്തിയ ശേഷമാണ്് ഇന്ത്യ തകര്‍ന്നടിഞ്ഞത്. വെല്ലാലഗെ പന്തെറിയാന്‍ ഏല്‍പ്പിച്ചതോടെയായിരുന്നു ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചത്. ശുഭ്മാന്‍ ഗില്ലിനെ (19) ബൗള്‍ഡാക്കിക്കൊണ്ടാണ് വെല്ലാലഗെ വിക്കറ്റ് വേട്ട ആരംഭിച്ചത്. പിന്നാലെയെത്തിയ വിരാട് കോലിക്ക് 12 പന്തില്‍ മൂന്നു റണ്‍സ് മാത്രമെടുക്കാനാണ് സാധിച്ചത്. കോലിയെ വെല്ലാലഗെ, ദസുന്‍ ഷനകയുടെ കൈകളിലെത്തിച്ചു. 15-ാ ഓവറില്‍ രോഹിത്തിനേയും വെല്ലാലഗെ ബൗള്‍ഡാക്കി. ഇതോടെ ഇന്ത്യ മൂന്നിന് 91 എന്ന നിലയിലേക്കു പതിച്ചു. 48 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ രണ്ട് സിക്സും ഏഴ് ഫോറും നേടി.

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന കെ.എല്‍. രാഹുല്‍ - ഇഷാന്‍ കിഷന്‍ സഖ്യം സാവധാനത്തില്‍ ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചു. 63 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷം രാഹുല്‍ പുറത്ത്. വെല്ലാലഗെ തന്നെയാണ് വീണ്ടും ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് ഇന്ത്യ കൂട്ടത്തോടെം തകരുകയായിരുന്നു. കിഷനെ അസലങ്കയും മടക്കി. പിന്നീടെത്തിയവരില്‍ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. ഹാര്‍ദിക്

പാണ്ഡ്യ (5), രവീന്ദ്ര ജഡേജ (4) എന്നിവര്‍ നിരാശപ്പെടുത്തി. ജസ്പ്രിത് ബുമ്ര (5), കുല്‍ദീപ് (0) എന്നിവര്‍ വന്നത് പോലെ മടങ്ങി. മുഹമ്മദ് സിറാജിനെ (പുറത്താവാതെ 4) കൂട്ടുപിടിച്ച് അക്സര്‍ പട്ടേല്‍ (26) നടത്തിയ പോരാട്ടമാണ് സ്കോര്‍ 200 കടത്തിയത്. ഒരു മാറ്റത്തോടെയാണ് ഇന്ത്യ ഇറങ്ങിയത്. സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഷാര്‍ദുല്‍ താക്കൂറിന് പകരം അക്സര്‍ പട്ടേല്‍ ടീമിലെത്തി.

സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; നോട്ടീസ് നൽകി അന്വേഷണസംഘം

ഹരിയാനയിലും കശ്മീരിലും കോൺഗ്രസ് തരംഗം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഇറക്കി വിട്ടത് വേദനിപ്പിച്ചു, വിഷമിച്ചാണ് വേദി വിട്ടത്: നടൻ ബിബിൻ ജോർജ്

അൻവർ ഡിഎംകെയിലേക്ക്? തമിഴ്നാട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി