Sports

സാഫ് ഫുട്ബോൾ: ഇന്ത്യ ഇന്ന് നേപ്പാളിനെതിരേ

സ്റ്റിമാക്കിനു വിലക്ക്

ബംഗളൂരു: സാഫ് ഫുട്‌ബോള്‍ ഗ്രൂപ്പ് എയില്‍ ആദ്യമത്സരത്തില്‍ പാക്കിസ്ഥാനെ 4-0നു തകര്‍ത്തതിന്‍റെ ആത്മവിശ്വാസത്തില്‍ സുനില്‍ ഛേത്രിയും സംഘവും ഇന്ന് രണ്ടാം മത്സരത്തില്‍ നേപ്പാളിനെതിരേ. മത്സരം രാത്രി 7.30ന് ആരംഭിക്കും. ഇന്ത്യ അവസാനം കളിച്ച ഏഴു മത്സരങ്ങളില്‍ മിന്നും ജയം നേടിയത് ഗുണകരമാണ്. അതേസമയം, ആദ്യമത്സരത്തില്‍ കുവൈറ്റിനോടേറ്റ 3-1 പരാജയം നേപ്പാളിന്‍റെ മുന്നോട്ടുപോക്കിനു തടസമാണ്. അതേസമയം, പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ സ്റ്റിമാച്ചിന് ഇന്ത്യയുടെ ഇന്നത്തെ നേപ്പാളിനെതിരായ മത്സരത്തില്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകില്ല.

സൗത്ത് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി അന്‍വറുള്‍ ഹഖാണ് ഇക്കാര്യമറിയിച്ചത്. മത്സരത്തില്‍ ചുവപ്പുകാര്‍ഡ് ലഭിച്ച സ്റ്റിമാച്ചിനെ ടൂര്‍ണമെന്‍റില്‍ നിന്നുതന്നെ വിലക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ സാഫിന്‍റെ തീരുമാനം ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.

കുവൈറ്റിനെതിരായ ഇന്ത്യയുടെ അവസാന ലീഗ് മത്സരത്തില്‍ സ്റ്റിമാച്ച് തിരിച്ചെത്തും. ജൂണ്‍ 27 നാണ് മത്സരം. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനിടെ 45-ാം മിനിറ്റിലാണ് സ്റ്റിമാച്ച് വിവാദനായകനായത്. ഗോള്‍ ലൈനിന്‍റെ അടുത്തുവെച്ച് ഇന്ത്യന്‍ താരം പ്രീതം കോട്ടാലിനെ ഫൗള്‍ ചെയ്ത് പാക്കിസ്ഥാന്‍ താരം ഇഖ്ബാല്‍ പന്ത് കാലിലൊതുക്കാന്‍ ശ്രമിച്ചു. പിന്നാലെ പന്ത് ലൈന്‍ കടന്ന് പുറത്തേക്ക് പോയി. പെട്ടെന്ന് പന്തെടുത്ത് ഇഖ്ബാല്‍ ത്രോ ചെയ്യാന്‍ ശ്രമിക്കവെ ലൈനിനടുത്തുനിന്ന സ്റ്റിമാച്ച് താരത്തില്‍ നിന്ന് പന്ത് തട്ടിപ്പറിച്ച് കൈയ്യില്‍ വെച്ചു. ഇത് കണ്ട് അരിശംപൂണ്ട പാക് താരങ്ങളും പരിശീലകനും സ്റ്റിമാച്ചിനോട് കയര്‍ത്തു. പിന്നാലെ ഇന്ത്യന്‍ താരങ്ങളും കളത്തിലിറങ്ങിയതോടെ സംഭവം കൈവിട്ടുപോയി. താരങ്ങളും പരിശീലകരും തമ്മില്‍ ഗ്രൗണ്ടില്‍ കയ്യാങ്കളിയുണ്ടായി. ഒടുവില്‍ റഫറി ഇടപെട്ട് പ്രശ്നം പരിഹരിച്ചു. പിന്നാലെ സ്റ്റിമാച്ചിന് റഫറി ചുവപ്പുകാര്‍ഡ് നല്‍കി പുറത്താക്കി.

ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ കുവൈറ്റിനെ നേരിടും. ആദ്യമത്സരത്തിലെ ആധികാരിക ജയം നല്‍കുന്ന ആത്മവിശ്വാസത്തിലാണ് കുവൈറ്റ് ഇന്നിറങ്ങുക. അതേസമയം, ഇന്ന് ജയിച്ചില്ലെങ്കില്‍ പാക്കിസ്ഥാന് മടങ്ങേണ്ടി വരും. ആദ്യമത്സരത്തില്‍ ഇന്ത്യയോടേറ്റ കനത്ത തോല്‍വിക്ക് കാരണം യാത്രാ പ്രശ്നങ്ങളായിരുുന്നുവെന്ന് പാക്കിസ്ഥാന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ തോര്‍ബന്‍ വിതജെവ്സ്‌കി പറഞ്ഞു.

ഹരിയാനയിലും കശ്മീരിലും കോൺഗ്രസ് തരംഗം പ്രവചിച്ച് എക്സിറ്റ് പോൾ ഫലം

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഇറക്കി വിട്ടത് വേദനിപ്പിച്ചു, വിഷമിച്ചാണ് വേദി വിട്ടത്: നടൻ ബിബിൻ ജോർജ്

അൻവർ ഡിഎംകെയിലേക്ക്? തമിഴ്നാട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ