വിദ്വത് കവരപ്പ. ഫയൽ ചിത്രം
Sports

ദുലീപ് ട്രോഫി: ദക്ഷിണ മേഖലയ്ക്ക് മുൻതൂക്കം

ബംഗളൂരു: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ ഫൈനലിൽ പശ്ചിമ മേഖലയ്ക്കെതിരേ ദക്ഷിണ മേഖലയ്ക്ക് മുൻതൂക്കം. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ പശ്ചിമ മേഖല ഏഴു വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എന്ന നിലയിലാണ്. ദക്ഷിണ മേഖല നേരത്തെ 213 റൺസിന് ഓൾഔട്ടായിരുന്നു.

63 റൺസെടുത്ത ക്യാപ്റ്റൻ ഹനുമ വിഹാരിയാണ് ദക്ഷിണ മേഖലയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ പശ്ചിമ മേഖലയ്ക്കു വേണ്ടി ഓപ്പണർ പൃഥ്വി ഷാ (65) അർധ സെഞ്ചുറി നേടിയെങ്കിലും മറുവശത്ത് പിന്തുണ നൽകാൻ മറ്റാർക്കും സാധിച്ചില്ല.

44 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ കർണാടക പേസ് ബൗളർ വിദ്വത് കവരപ്പയുടെ പ്രകടനമാണ് ചേതേശ്വർ പൂജാരയും സൂര്യകുമാർ യാദവും സർഫറാസ് ഖാനും ഉൾപ്പെട്ട പശ്ചിമ മേഖലയുടെ പ്രഗൽഭമായ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. പൂജാര ഒമ്പതും സൂര്യ എട്ടും സർഫറാസ് ഖാൻ റണ്ണൊന്നുമെടുക്കാതെയും പുറത്തായി.

എലിഫന്‍റ് ഫര്‍ണിച്ചര്‍ മണി ചെയിൻ തട്ടിപ്പ്: നാലായിരം പേർക്ക് 80 കോടി നഷ്ടം

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ