Sports

രോഹനും കൃഷ്ണപ്രസാദിനും സെഞ്ചുറി; വിജയ് ഹസാരെയിൽ മഹാരാഷ്ട്രയെ തോൽപ്പിച്ച് കേരളം ക്വാർട്ടറിൽ

രാജ്കോട്ട്: രോഹന്‍ കുന്നുമ്മലും കൃഷ്ണപ്രസാദും സെഞ്ചുറി നേടി തിളങ്ങിയ വിജയ് ഹസാരെ ഏകദിന ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍. മഹാരാഷ്ട്രയെ 153 റണ്‍സിന് തകര്‍ത്തെറിഞ്ഞാണ് സഞ്ജു സാംസണും സംഘവും ക്വാര്‍ട്ടറിനു ടിക്കറ്റെടുത്തത്. ക്വാര്‍ട്ടറില്‍ കരുത്തരായ രാജസ്ഥാനാണ് കേരളത്തിന്‍റെ എതിരാളികള്‍. 384 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മഹാരാഷ്ട്രയെ 37.4 ഓവറില്‍ 230 റണ്‍സിന് കേരളം ഓള്‍ ഔട്ടാക്കുകയായിരുന്നു.

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണിത്. 2009ല്‍ ഗോവയ്ക്കെതിരെ നേടിയ 377-3 ആയിരുന്നു മുന്‍ റെക്കോഡ്. ബാറ്റിങ്ങില്‍ രോഹന്‍ എസ് കുന്നുമ്മലും കൃഷ്ണ പ്രസാദും സെഞ്ചുറി നേടിയപ്പോള്‍ ബൗളിംഗില്‍ ശ്രേയാസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍ എന്നിവരുടെ സ്പിന്‍ മികവാണ് കേരളത്തെ തുണച്ചത്.

ശ്രേയസ് 8.4 ഓവറില്‍ 38 റണ്‍സിന് നാലും വൈശാഖ് 9 ഓവറില്‍ 39ന് മൂന്നും വിക്കറ്റ് കീശയിലാക്കി. ബേസില്‍ തമ്പിയും അഖിന്‍ സത്താറും ഓരോ വിക്കറ്റ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റിന് 383 എന്ന ഹിമാലയന്‍ സ്‌കോറിലെത്തി. കേരളത്തിനായി ഓപ്പണര്‍മാരായ രോഹന്‍ എസ് കുന്നുമ്മല്‍ 83 പന്തിലും കൃഷ്ണ പ്രസാദ് 114 പന്തിലും സെഞ്ചുറിയും പൂര്‍ത്തിയാക്കി. ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ 34.1 ഓവറില്‍ 218 റണ്‍സ് ചേര്‍ത്ത ശേഷം രോഹനാണ് ആദ്യം പുറത്തായത്. രോഹന്‍ കുന്നുമ്മല്‍ 95 പന്തില്‍ 18 ഫോറും ഒരു സിക്സും സഹിതം 120 റണ്‍സെടുത്തു.

രോഹന്‍ മടങ്ങിയ ശേഷവും തകര്‍ത്തടിച്ച കൃഷ്ണ പ്രസാദവട്ടെ 137 പന്തില്‍ 13 ഫോറും 4 സിക്സോടെയും 144 റണ്‍സ് പേരിലാക്കി. സഞ്ജു സാംസണ്‍ (25 പന്തില്‍ 29), വിഷ്ണു വിനോദ് (23 പന്തില്‍ 43), അബ്ദുള്‍ ബാസിദ് (18 പന്തില്‍ 35*), സച്ചിന്‍ ബേബി (2 പന്തില്‍ 1*) എന്നിവരും തിളങ്ങിയതോടെ കേരളം നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റിന് 383 റണ്‍സ് എന്ന റെക്കോഡ് സ്‌കോറിലെത്തുകയായിരുന്നു. മറുപടിക്കിറങ്ങിയ മഹാരാഷ്്ട്രയ്ക്ക് കേരളത്തെ വിറപ്പിക്കുന്ന തുടക്കമാണ് ഓപ്പണര്‍മാരായ കൗശല്‍ എസ് താംബെയും ഓം ഭോസലയും ചേര്‍ന്ന നല്‍കിയത്. 21-ാം ഓവറില്‍ നേരിട്ടുള്ള ത്രോയില്‍ കൗശലിനെ (52 പന്തില്‍ 50) പുറത്താക്കി ശ്രേയസ് ഗോപാലാണ് കേരളത്തെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്. 139 റണ്‍സ്് ഓപ്പണിങ്് വിക്കറ്റില്‍ മഹാരാഷ്ട്ര താരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഓം ഭോസലയെ (71 പന്തില്‍ 78) തൊട്ടടുത്ത ഓവറില്‍ ശ്രേയസ് ഗോപാല്‍, അബ്ദുള്‍ ബാസിത്തിന്‍റെ കൈകളില്‍ എത്തിച്ചതോടെ കേരളത്തിന് ശ്വാസം ലഭിച്ചു. ബേസില്‍ തമ്പിയുടെ അടുത്ത ഓവറില്‍ നായകന്‍ കേദാര്‍ ജാദവിനെ (7 പന്തില്‍ 11) വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍ പറക്കും ക്യാച്ചിലും പുറത്താക്കിയതോടെ കേരളം ട്രാക്കിലായി. അന്‍കിത് ബവാനെയെയും (17 പന്തില്‍ 15) അഖിന്‍ സത്താറിന്‍റെ പന്തില്‍ സഞ്ജു പിടികൂടി. സിദ്ധാര്‍ഥ് മഹാത്രേയെയും (16 പന്തില്‍ 17), ആസിം കാസിയെയും 8 പന്തില്‍ 4) വൈശാഖ് ചന്ദ്രന്‍ പറഞ്ഞയച്ചതോടെ കേരളം പിടിമുറുക്കി. 20.1 ഓവറില്‍ 139-0 എന്ന നിലയിലായിരുന്ന മഹാരാഷ്ട്ര ഇതോടെ 30.3 ഓവറില്‍ 198-6 എന്ന നിലയില്‍ പരുങ്ങലിലായി. ഇതോടെ മഹാരാഷ്ട്രയുടെ പ്രതീക്ഷ വറ്റി. 19 പന്തില്‍ 20 എടുത്ത രാമകൃഷ്ണന്‍ ഘോഷിനെ ശ്രേയസ് ഗോപാലും, പ്രദീപ് ദാദ്ധേയെ ഗോള്‍ഡന്‍ ഡക്കാക്കി വൈശാഖ് ചന്ദ്രനും മടക്കിയതോടെ മഹാരാഷ്ട്ര 34.3 ഓവറില്‍ എട്ടിന് 222 എന്ന നിലയിലേക്കു പതിച്ചു.

നിഖില്‍ നായ്ക് (27 പന്തില്‍ 21), മനോജ് ഇന്‍ഗലെ (2 പന്തില്‍ 0) എന്നിവരെ ഒരേ ഓവറില്‍ പുറത്താക്കി നാല് വിക്കറ്റ് തികച്ച ശ്രേയസ് ഗോപാല്‍ കേരളത്തിന് ഗംഭീര ജയം സമ്മാനിച്ചു.

6 പന്തില്‍ 2* റണ്‍സുമായി സോഹന്‍ ജമേല്‍ പുറത്താവാതെ നിന്നു.ക്വാര്‍ട്ടറില്‍ കരുത്തരായ രാജസ്ഥാനാണ് കേരളത്തിന്‍റെ എതിരാളികള്‍. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നാളെ ഇന്ത്യന്‍ സമയം രാവിലെ 9ന് ക്വാര്‍ട്ടര്‍ ഫൈനല്‍ ആരംഭിക്കും. ദീപക് ഹൂഡ നയിക്കുന്ന രാജസ്ഥാനില്‍ രാഹുല്‍ ചഹാര്‍, ഖലീല്‍ അഹമ്മദ്, മഹിപാല്‍ ലോംറര്‍, രാം മോഹന്‍ ചൗഹാന്‍. അഭിജീത്ത് തോമര്‍, കുണാല്‍ സിംഗ് റാത്തോഡ് തുടങ്ങിയ മികച്ച താരങ്ങളുണ്ട്. എന്നാല്‍, ഇതേ ഫോമില്‍ കളിച്ചാല്‍ കേരളത്തിന് സെമി സ്ാധ്യതയുണ്ട്.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി