Greenfield stadium in Karyavattom, Thiruvananthapuram 
Sports

ലോകകപ്പ് സന്നാഹ മത്സരങ്ങൾ തുടങ്ങുന്നു, തിരുവനന്തപുരത്ത് നാലെണ്ണം

തിരുവനന്തപുരം: ലോകകപ്പ് ക്രിക്കറ്റിന്‍റെ കേളികൊട്ടുമായി സന്നാഹ മത്സരങ്ങൾ വെള്ളിയാഴ്ച തുടക്കം കുറിക്കും. ലോകകപ്പ് വേദി ലഭിക്കാത്തിന്‍റെ നിരാശ തീർക്കാൻ ഉപകരിക്കില്ലെങ്കിലും തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിന് നാലു സന്നാഹ മത്സരങ്ങൾ അനുവദിച്ചിട്ടുണ്ട്. അതിൽ ആദ്യത്തേതിൽ വെള്ളിയാഴ്ച ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. ഇരു ടീമുകളും രണ്ടു ദിവസം മുൻപു തന്നെ സ്ഥലത്തെത്തി പരിശീലനം തുടങ്ങിക്കഴിഞ്ഞു.

മറ്റു മത്സരങ്ങളിൽ ബംഗ്ലാദേശ് ശ്രീലങ്കയെയും, ന്യൂസിലൻഡ് പാക്കിസ്ഥാനെയും നേരിടും. ബംഗ്ലാദേശ് - ശ്രീലങ്ക മത്സരം ഗോഹട്ടിയിലും, ന്യൂസിലൻഡ് - പാക്കിസ്ഥാൻ മത്സരം ഹൈദരാബാദിലുമാണ്.

എല്ലാം മത്സരങ്ങളും ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് ആരംഭിക്കും. തിരുവനന്തപുരം ഉൾപ്പെടെ എല്ലാ വേദികളിലും സന്നാഹ മത്സരങ്ങൾ കാണാൻ സൗജന്യമായി ഗ്യാലറിയിൽ പ്രവേശിക്കാം.

ഇന്ത്യക്കെതിരായ സന്നാഹ മത്സരത്തിനു തിരുവനന്തപുരത്തെത്തിയ നെതർലൻഡ്സ് ടീമംഗം വിക്രംജിത് സിങ്.

തിരുവനന്തപുരത്തെ നാലാം സന്നാഹ മത്സരത്തിനാണ് ഇന്ത്യ എത്തുന്നത്, എതിരാളികൾ യോഗ്യതാ റൗണ്ട് കടന്നെത്തിയ നെതർലൻഡ്സ്. ടീമിന്‍റെ ആദ്യ സന്നാഹ മത്സരം ശനിയാഴ്ച ഗോഹട്ടിയിൽ ഇംഗ്ലണ്ടിനെതിരേ.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം