സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും. 
Tech

സുനിത വില്യംസിന് ബഹിരാകാശത്ത് അസ്ഥിക്ഷയം

ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന് അസ്ഥി നഷ്ടം. ഭാരമില്ലായ്മ അനുഭവപ്പെടുന്ന ബഹിരാകാശത്ത് ദീർഘനാൾ തുടരുന്നതു മൂലം അസ്ഥികൾ ഭാരം താങ്ങാത്തതിനാൽ ഓസ്റ്റിയോ പെറോസിസിനു സമാനമായ രോഗാവസ്ഥയാണ് സുനിത ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത് എന്ന് നാസ അറിയിക്കുന്നു. ഇതിനകം നിരവധി ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന സുനിതയ്ക്ക് ഇപ്പോൾ അസ്ഥി സാന്ദ്രത നഷ്ടപ്പെടുന്ന അവസ്ഥ ദ്രുതഗതിയിൽ വർധിച്ചു കൊണ്ടിരിക്കുകയാണ്.

സുനിതയ്ക്ക് ഇതിനെ പ്രതിരോധിക്കാൻ വേണ്ട പരിശീലനം ലഭിച്ചിട്ടുണ്ട്. എന്നാൽ, പ്രതീക്ഷിച്ചതിലും കൂടുതൽ ബഹിരാകാശ ദൗത്യങ്ങളുടെ അനിവാര്യമായ അനന്തരഫലമായി അസ്ഥികളുടെ നഷ്ടം തുടരുന്നു. ബഹിരാകാശത്ത് കൂടുതൽ കാലം തുടരും തോറും ഈ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയും ചെയ്യുന്നു.

ഇതുകൂടാതെ, ഭാരമില്ലായ്മ മുഖം വീർക്കുന്നതിനും കാലുകളിലെ ജലാംശത്തിന്‍റെ അളവ് കുറയുന്നതിനും കാരണമാകുന്നു. ഭൂമിയിലേക്ക് മടങ്ങുമ്പോൾ രക്തസമ്മർദം സങ്കീർണമാക്കുന്നതിനും ഇത് കാരണമാകുന്നു.

മൂത്രത്തിൽ കാൽസ്യത്തിന്‍റെ അളവ് കൂടുന്നത് മൂലം വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നതിലൂടെ, ഭാരമില്ലായ്മ ഒരാളുടെ മൂത്രവ്യവസ്ഥയെയും ബാധിക്കുന്നു.

കൂടാതെ, ഗട്ട് മൈക്രോബയോട്ടയിലെ ഹോർമോൺ മാറ്റങ്ങളും മാറ്റങ്ങളും പോഷകങ്ങളുടെ ആഗിരണത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും സങ്കീർണ്ണമാക്കുന്നു. ഇതിൽ റേഡിയേഷൻ രോഗവും ക്യാൻസർ സാധ്യതയും ഉൾപ്പെടുന്നു.ഇത്രയുമൊക്കെ പ്രശ്നങ്ങളെ നേരിടുമ്പോഴും സുനിത വില്യംസ് ബഹിരാകാശത്തു നിന്ന് ഭൂമിയെ അഭിസംബോധന ചെയ്ത് കൊണ്ട് നടത്തിയ പ്രസംഗത്തിൽ "ഈ ബഹിരാകാശവാഹനം തങ്ങളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരും" എന്ന ശുഭാപ്തി വിശ്വാസമാണ് പ്രകടിപ്പിച്ചത്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം