ആകാശ യാത്രയില്‍ ഇന്ത്യന്‍ കുതിപ്പ്

കൊവിഡ് കാലത്തിനു മുമ്പുള്ള നിലയിലേക്ക് രാജ്യത്തെ വിമാന സര്‍വീസുകള്‍ മടങ്ങിയെത്തിയെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു
ആകാശ യാത്രയില്‍ ഇന്ത്യന്‍ കുതിപ്പ്
Updated on

#ബിസിനസ് ലേഖകൻ

കൊച്ചി: സാമ്പത്തിക മേഖലയിലെ മികച്ച ഉണര്‍വും വിദേശ ബിസിനസിലും വിദ്യാഭ്യാസത്തിലുമുണ്ടാകുന്ന വർധനയുടെ കരുത്തും ഇന്ത്യന്‍ വ്യോമയാന രംഗത്ത് വന്‍ മുന്നേറ്റം സൃഷ്ടിക്കുന്നു. ആഗോള വ്യോമയാന ഗവേഷണ സ്ഥാപനങ്ങളുടെ പുതിയ കണക്കുകളനുസരിച്ച് നടപ്പു വര്‍ഷം ആദ്യ ഒമ്പത് മാസങ്ങളില്‍ രാജ്യാന്തര വിമാന സര്‍വീസുകളുടെ വർധനയില്‍ ഏറ്റവും മികച്ച വളര്‍ച്ച നേടിയ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടം നേടി.

കൊവിഡ് കാലത്തിനു മുമ്പുള്ള നിലയിലേക്ക് രാജ്യത്തെ വിമാന സര്‍വീസുകള്‍ മടങ്ങിയെത്തിയെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈനയും സിംഗപ്പൂരും ജപ്പാനുമെല്ലാം ഈ രംഗത്ത് നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഇന്ത്യയുടെ ആകാശ യാത്രകളില്‍ നാലു ശതമാനത്തിലധികം വർധനയുണ്ടായി. യുഎഇ, സൗദി അറേബ്യ, ബ്രിട്ടന്‍, ഖത്തര്‍ തുടങ്ങിയവയാണ് രാജ്യാന്തര സര്‍വീസുകളില്‍ മികച്ച മുന്നേറ്റം നേടിയ മറ്റ് പ്രധാന രാജ്യങ്ങള്‍.

ഇന്ധന വിലയിലെ ഗണ്യമായ ഇടിവിനൊപ്പം രാജ്യത്തെ സാമ്പത്തിക മേഖലയിലെ ഉണര്‍വും ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് മികച്ച നേട്ടമായി. ഇതോടൊപ്പം രാജ്യത്തെ പ്രമുഖ വിമാന കമ്പനികള്‍ പലതും പ്രതിസന്ധിയിലായതോടെ നിലവിലുള്ള മറ്റ് കമ്പനികളുടെ ടിക്കറ്റ് വില്‍പ്പനയും ലാഭക്ഷമതയും ഗണ്യമായി കൂടിയതും ഇരട്ടി മധുരമായി. നടപ്പു വര്‍ഷം ആദ്യ ഒമ്പത് മാസങ്ങളില്‍ ഇന്ത്യന്‍ വിമാന കമ്പനികളുടെ മൊത്തം ലാഭത്തില്‍ 40 ശതമാനത്തിലധികം വർധനയുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

കൊവിഡ് വ്യാപനവും തുടര്‍ന്ന് ലോകം മുഴുവന്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്കുകളും കാരണം നിശ്ചലാവസ്ഥയിരുന്ന വ്യോമയാന മേഖലയുടെ തിരിച്ചുവരവിന് വലിയ വിഘാതമായത് കുതിച്ചുയര്‍ന്ന ഇന്ധന വിലയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 80 ഡോളറിന് മുകളില്‍ തുടര്‍ന്നതിനാല്‍ രാജ്യത്തെ പ്രമുഖ വിമാന കമ്പനികളെല്ലാം ടിക്കറ്റ് നിരക്ക് കുത്തനെ വർധിപ്പിച്ചിരുന്നു. ഇതിനാല്‍ ഉയര്‍ന്ന സാമ്പത്തിക നിലയുള്ളവര്‍ മാത്രമാണ് ആഭ്യന്തര യാത്രകള്‍ക്ക് വിമാനങ്ങളുടെ സേവനം ഉപയോഗപ്പെടുത്തിയത്.

അതേസമയം കഴിഞ്ഞ സെപ്റ്റംബറിന് ശേഷം യാത്രികരുടെ എണ്ണം തുടര്‍ച്ചയായി ഉയരുകയാണ്. യൂറോപ്പിലെയും അമെരിക്കയിലെയും മാന്ദ്യം ശക്തമാകുന്നതിനാല്‍ എണ്ണ വില താമസിയാതെ 60 ഡോളര്‍ വരെ എത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ മാസങ്ങളില്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ ഏവിയേഷന്‍ ടര്‍ബന്‍ ഫ്യൂവലിന്‍റെ വില നാല് ശതമാനം കുറച്ചിരുന്നു. വിമാന കമ്പനികളുടെ മൊത്തം ചെലവില്‍ 40 ശതമാനവും ഇന്ധന വിലയായതിനാല്‍ പുതിയ സാഹചര്യം അവര്‍ക്ക് വന്‍ നേട്ടമാകുമെന്ന് വ്യോമയാന മേഖലയിലുള്ളവര്‍ പറയുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി വന്‍ പ്രതിസന്ധിയിലൂടെ നീങ്ങുന്ന രാജ്യത്തെ മുന്‍നിര വിമാന കമ്പനികളായ സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ എന്നിവയ്ക്ക് ഇന്ധന വിലയിലെ കുറവ് ഏറെ ആശ്വാസം പകരും. പൊതുമേഖലാ വിമാന കമ്പനിയായിരുന്ന എയര്‍ ഇന്ത്യയെ ഏറ്റെടുത്ത ടാറ്റ ഗ്രൂപ്പ് ആഗോള വ്യോമയാന വിപണിയിലെ മുന്‍നിര സ്ഥാനം നേടാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടുണ്ട്. എയര്‍ ഇന്ത്യയും മറ്റൊരു പ്രമുഖ എയര്‍ലൈനായ വിസ്താരയും ലയിപ്പിക്കാനുള്ള തീരുമാനം വരുംദിവസങ്ങളില്‍ ഇന്ത്യന്‍ വിമാന യാത്രികര്‍ക്ക് വന്‍ നേട്ടമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.

Trending

No stories found.

Latest News

No stories found.