15 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 57 വർഷം കഠിന തടവും പിഴയും

2020 ജൂലൈ 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്
15 കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 57 വർഷം കഠിന തടവും പിഴയും
Updated on

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 57 വർഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷാണ് ശിക്ഷ വിധിച്ചത്. കൂവേരി തേറണ്ടി പിടിക വളപ്പിൽ പി.വി. ദിഗേഷ് (34) ആണ് കേസിലെ പ്രതി.‌

2020 ജൂലൈ 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിനു സമീപത്തുള്ള റബ്ബർ തോട്ടത്തിൽ വച്ച് 15 കാരിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിനു മുമ്പും രണ്ടു തവണ പീഡിപ്പിക്കാൻ നേക്കിയതായും സംഭവം പുറത്ത് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തളിപ്പറമ്പ് ഇൻസ്പെക്‌ടർ ആയിരുന്ന എൻ കെ സത്യാനന്ദനാണ് കേസ് അന്വേഷിച്ചത്.

Trending

No stories found.

Latest News

No stories found.