കേക്ക് കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത; 23 കാരന്‍റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കൾ

ഇന്നലെ വർക്കലയിൽ 64 പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു
representative image
representative image
Updated on

തിരുവനന്തപുരം: വർക്കലയിൽ 23 കാരൻ മരിച്ചത് ഭക്ഷ്യവിഷബാധയെത്തുടർന്നെന്ന് ബന്ധുക്കൾ. വർക്കല ഇലകമൺ സ്വദേശി വിനുവാണ് മരിച്ചത്. ശാരീരിക അസ്വസ്ഥത കാരണം പാരപ്പിള്ളി മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിനു.

29 ന് വർ‌ക്കലയിലെ കടയിൽ നിന്നും കേക്ക് വാങ്ങി കഴിച്ചതിനെത്തുടർന്നാണ് വിനുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വിനുവിന്‍റെ അമ്മയും സഹോദരങ്ങളും സമാന ലക്ഷണങ്ങളോടെ ആശുപത്രിയിലാണ്. പോസ്റ്റ്മാർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

ഇന്നലെ വർക്കലയിൽ 64 പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിനുവിന്‍റെ മൃതദേഹം പാരപ്പിള്ളി മെഡിക്കൽ കോളെജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Trending

No stories found.

Latest News

No stories found.