'ഹോസ്റ്റലിൽ എസ്എഫ്ഐക്ക് പ്രത്യേക ഇടിമുറി, സിസിടിവി എടുത്തുകളഞ്ഞു'

എസ്എഫ്ഐയുടെ ആക്രമണം ക്യാംപസിലും ഹോസ്റ്റലിലും പതിവ്
'ഹോസ്റ്റലിൽ എസ്എഫ്ഐക്ക് പ്രത്യേക ഇടിമുറി, സിസിടിവി  എടുത്തുകളഞ്ഞു'
Updated on

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥിന്‍റെ മരണത്തെത്തുടർന്ന് നിർണയാക വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്‍റ് കുഞ്ഞാമു. എസ്എഫ്ഐയുടെ ആക്രമണം ക്യാംപസിലും ഹോസ്റ്റലിലും പതിവായിരുന്നെന്നും ഇത് തടയാൻ സിസിടിവി ദൃശ്യങ്ങൾ സ്ഥാപിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ എസ്എഫ്ഐക്കാർ സിസിടിവി ക്യാമറ എടുത്തുകളഞ്ഞുവെന്നും മുൻ പിടിഎ പ്രസിഡന്‍റ് വ്യക്തമാക്കി. ഒന്നാംവർഷ വിദ്യാർഥികളുടെ ഹോസ്റ്റൽ മുറിയിൽ ചെഗുവേരയുടെ പടം സ്ഥാപിക്കലും അനുകൂല മുദ്രാവാക്യം വിളിപ്പിക്കുന്നതും പതിവാണെന്നും ഹോസ്റ്റലിലിൽ ഇടിമുറി ഉണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.