ഇ.ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽപാതയെ പിന്തുണച്ച് ബിജെപി

സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ശ്രീധരനുമായി കൂടിക്കാഴ്ച്ച നടത്തി
കെ. സുരേന്ദ്രൻ‌ ഇ. ശ്രീധരനൊപ്പം.
കെ. സുരേന്ദ്രൻ‌ ഇ. ശ്രീധരനൊപ്പം.
Updated on

പൊന്നാനി: ഇ. ശ്രീധരൻ മുന്നോട്ടുവച്ച തിരുവനന്തപുരം- കണ്ണൂർ വരെ അതിവേഗ റെയിൽ പദ്ധതി പാർട്ടി ചർച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വികസനമാണ് പരമ പ്രധാനം. അത് യാഥാർഥ്യമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടത്. ഇ. ശ്രീധരനെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിവേഗ ബദൽ റെയിൽ പാതയെ പറ്റിയുള്ള കാര്യങ്ങൾ ശ്രീധരനോട് സംസാരിച്ചു. കെ- റെയിലിന്‍റെ സിൽവർലൈനിനെ കുറിച്ചുള്ള ചർച്ച വന്നപ്പോൾ തന്നെ അത് അപ്രയോഗികമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വേഗം വേണമെന്ന കാര്യത്തിൽ തർക്കമില്ല. കേരളത്തിന്‍റെ സാഹചര്യത്തിൽ അധികം ഭൂമി ഏറ്റെടുക്കാതെ, സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെ, പരിസ്ഥിതി നാശമില്ലാതെ വേഗതയിൽ എത്തുന്ന ഒരു പാതയാണ് ഇ. ശ്രീധരൻ ചൂണ്ടിക്കാണിച്ചത്. അത് കേരളത്തിന് ആവശ്യമായ പദ്ധതിയാണ്.

നടപ്പിലാക്കാൻ പറ്റാത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സിൽവർലൈൻ അല്ല വേണ്ടത്. വികസനത്തിന്‍റെ പേരിൽ കേരളത്തിന്‍റെ ഭൂപ്രകൃതി നശിപ്പിക്കരുത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുത്. കഴിഞ്ഞ തവണ റെയ്‌ൽവേ മന്ത്രിയെ കാണാൻ ഇ. ശ്രീധരനും കൂടെയുണ്ടായിരുന്നു. വ്യക്തമായ മറുപടി ഇ. ശ്രീധരൻ സംസ്ഥാന സർക്കാരിനു വേണ്ടി അദ്ദേഹത്തെ കാണാൻ വന്നവർക്ക് നൽകിയിട്ടുണ്ടെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന്‍റെ വികസനത്തിനൊപ്പം നിൽക്കുമെന്നും ഹൈസ്പീഡ് പാത സിൽവർലൈൻ പോലെയല്ലെന്നും ശ്രീധരൻ പറഞ്ഞു.

സംസ്ഥാന ഉപാധ്യക്ഷൻ പി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്‍റ് രവി തേലത്ത്, യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ, ഇന്‍റലക്ച്ചൽ സെൽ കൺവീനർ അഡ്വ. ശങ്കു ടി. ദാസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.