ശ്രീറാം വെങ്കിട്ടരാമന്‍, മാധ്യമപ്രവർത്തകൻ കെ.എം ബഷീർ
ശ്രീറാം വെങ്കിട്ടരാമന്‍, മാധ്യമപ്രവർത്തകൻ കെ.എം ബഷീർ

വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍

തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പി അനിൽകുമാറിന്‍റെതാണ് ഉത്തരവ്
Published on

തിരുവനന്തപുരം: തനിക്കെതിരായ കുറ്റം ചുമത്തൽ സംബന്ധിച്ച് വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി സിവിൽ സപ്ലൈസ് സിഎംഡി ശ്രീറാം വെങ്കിട്ടരാമന്‍. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശ്രീറാം ഇന്നലെ കോടതിയില്‍ ഹാജരായി കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ശ്രീറാം വെങ്കിട്ടരാമൻ ജനുവരി 16 ന് വീണ്ടും ഹാജരാകാൻ വിചാരണ കോടതി ഉത്തരവിട്ടു.

തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.പി അനിൽകുമാറിന്‍റെതാണ് ഉത്തരവ്. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് റിവിഷൻ ഹർജിയുമായി ചെന്ന ശ്രീറാമിന് സുപ്രീം കോടതിയിൽ നിന്നും കനത്ത തിരിച്ചടി ഉണ്ടായ സാഹചര്യത്തിലാണ് പ്രതിയെ വിചാരണയ്ക്കായി കോടതി വിളിച്ചു വരുത്തുന്നത്. ശ്രീറാം വിചാരണ നേരിടാൻ ഓഗസ്റ്റ് 25നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നരഹത്യ കേസ് നിലനിൽക്കില്ലെന്ന വാദം സുപ്രീം കോടതി തള്ളി. സമാനമായ നിലപാട് നേരത്തെ ഹൈക്കോടതിയും സ്വീകരിച്ചിരുന്നു. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും സഞ്ചരിച്ച കാര്‍ ഇടിച്ച്, സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്.