രാമനെ ബിജെപിക്ക് വിട്ടു കൊടുക്കാൻ തയാറല്ലെന്ന് ശശി തരൂർ

വിഗ്രഹത്തിന്‍റെ ചിത്രം പോസ്റ്റ് ചെയ്തത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു
ശശി തരൂർ
ശശി തരൂർ
Updated on

തിരുവനന്തപുരം: എല്ലാ ദിവസവും പ്രാര്‍ഥിക്കുന്ന രാമനെ ബിജെപിക്ക് വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന് കോണ്‍ഗ്രസ് വർക്കിങ് കമ്മറ്റിയംഗം ഡോ. ശശി തരൂര്‍ എംപി. കഴിഞ്ഞ ദിവസം അയോധ്യയിലെ രാമജന്മഭൂമിയില്‍ പ്രതിഷ്ഠിച്ച രാം ലല്ലയുടെ ചിത്രം തരൂര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്.

തന്‍റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. രാമനെ ആരാധിക്കുന്നവരെല്ലാം അവര്‍ക്ക് വോട്ട് ചെയ്യണമെന്നാണ് ബിജെപിയുടെ ആഗ്രഹം. എന്നാല്‍ കോണ്‍ഗ്രസില്‍ രാമനെ വിശ്വസിക്കുന്നവരുമുണ്ട്. ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ എത്താത്തവരൊക്കെ ഹിന്ദു വിരുദ്ധരാണെന്നാണ് അവര്‍ ആരോപിക്കുന്നത്. രാമക്ഷേത്രത്തെയല്ല, ആ ചടങ്ങിനെയാണ് എതിര്‍ത്തതെന്നും തരൂര്‍ പറഞ്ഞു.

ഒരു ദിവസം അയോധ്യയില്‍ പോകാന്‍ ആഗ്രഹമുണ്ട്. പ്രത്യേക മതത്തിനു വേണ്ടി താത്പര്യം കൊടുക്കാന്‍ പാടില്ല എന്നതാണ് മതേതരത്വത്തിന്‍റെ അര്‍ഥം. ഫെയ്സ്ബുക്കിലെ തന്‍റെ പ്രസ്താവന മതേതര വിശ്വാസികള്‍ക്ക് ഒരു മുറിവും ഉണ്ടാക്കുന്നതല്ല. ഇതിന്‍റെ പേരില്‍ മാപ്പുപറയേണ്ട കാര്യമില്ല. അര്‍ഥമില്ലാത്തതും അടിസ്ഥാനമില്ലാത്തതുമാണ് ഈ ആരോപണങ്ങൾ.

ജയ് ശ്രീറാം എന്നത് രാഷ്‌ട്രീയ മുദ്രാവാക്യമാണ്. ഒരുപക്ഷേ പറയാനെളുപ്പം അതായിരിക്കാം. എന്നാൽ, ഉത്തരേന്ത്യയിലുള്ളവര്‍ ഗുഡ്‌ മോണിങ്ങിന് പകരം ജയ് സിയാറാം എന്നാണ് പറയുക. പല ഹിന്ദുക്കള്‍ക്കുമുള്ള ആഗ്രഹമാണ് രാമന്‍ ജനിച്ച സ്ഥലത്ത് ക്ഷേത്രം വേണമെന്നത്. അതിനുവേണ്ടി ഒരു മുസ്‌ലിം പള്ളി പൊളിച്ചത് നല്ല കാര്യമല്ല എന്നാണ് ഞാന്‍ എപ്പോഴും പറഞ്ഞിരുന്നത്. അയോധ്യയുടെ പ്രാധാന്യം മനസിലാക്കി മുസ്‌ലിം സമുദായംതന്നെ പള്ളി അന്തസോടെ മാറ്റിക്കൊടുത്തിരുന്നുവെങ്കില്‍ എല്ലാവരും സന്തോഷിക്കുമായിരുന്നു എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്- തരൂർ ചൂണ്ടിക്കാട്ടി.

അയോധ്യയിലെ രാമവിഗ്രഹത്തിന്‍റെ ചിത്രം പങ്കുവച്ച പോസ്റ്റിനെ തുടര്‍ന്ന് തരൂരിനെതിരേ എസ്എഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്നലെ തിരുവനന്തപുരം ലോ കോളെജില്‍ പരിപാടിക്കെത്തിയപ്പോഴും തരൂരിനെതിരേ എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടായി.

Trending

No stories found.

Latest News

No stories found.