ന്യൂഡൽഹി: പീഡന കേസിൽ നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി സുപ്രീംകോടതി. സത്യവാങ് മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന സിദ്ദിഖിന്‍റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജാമ്യാപേക്ഷ രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. അതുവരെ ഇടക്കാല ജാമ്യം നീട്ടിയിട്ടുണ്ട്.
സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും സർക്കാർ വാദിച്ചു. എന്നാൽ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും അന്വേക്ഷണ സംഘം ആവശ്യപ്പെട്ട ഫോൺ തന്‍റെ പക്കലില്ലെന്നും സിദ്ദിഖ് കോടതിയെ അറിയിക്കുകയായിരുന്നു. ഈ വാദം അംഗീകരിച്ച കോടതി കേസ് 2 ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി.