തിരുവനന്തപുരം: നാടകീയ സംഭവങ്ങൾക്കു പിന്നാലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും രാജ്ഭവനും സെഡ് പ്ലസ് സുരക്ഷ ഉറപ്പാക്കി കേന്ദ്ര സർക്കാർ. സിആർപിഎഫിന്‍റെ സുരക്ഷ നൽകിക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. എസ്എഫ്ഐ പ്രതിഷേധത്തിനെതിരേ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വഴിയിലിരുന്നു പ്രതിഷേധിച്ചതിനു പിന്നാലെയാണ് കേന്ദ്ര സർക്കാരിന്‍റെ നടപടി. 55 സുരക്ഷാ സൈനികരായിരിക്കും സുരക്ഷയ്ക്കായി ഉണ്ടായിരിക്കുക. ഇതിൽ പത്ത് എൻഎസ് ജി കമാൻഡോകൾ ഉണ്ടായിരിക്കും.
കരിങ്കൊടി കാണിക്കുന്നവരെ സ്റ്റഡിയിലെടുക്കാതിരുന്നതിനെ ഗവർണർ ചോദ്യം ചെയ്തിരുന്നു.
കൊല്ലം നിലയ്ക്കലിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കൊട്ടാരക്കര സദാനന്ദ ആശ്രമത്തിലേക്ക് പോകുന്നതിനിടെയാണ് ഗവർണർക്കെതിരേ എസ്എഫ്ഐക്കാർ കരിങ്കൊടി കാണിച്ചത്. ഇതോടെ വാഹനത്തിൽ നിന്നിറങ്ങി രൂക്ഷമായി പ്രതികരിച്ച ഗവർണർ വഴിയരികിൽ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു.