തിരുവനന്തപുരം: പൂക്കോട് ഗവ. വെറ്ററിനറി കോളെജിലെ വിദ്യാർഥി ജെ.എസ് സിദ്ധാർഥിന്‍റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ടും സിബിഐ അന്വേഷണമാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന നേതാക്കൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. കേസ് അന്വേഷണം സിബിഐക്ക് വിട്ട സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ സമരം അവസാവനിപ്പിച്ചത്.
രാവിലെ സിദ്ധാർഥന്‍റെ അച്ഛനും അമ്മാവനും മുഖ്യമന്ത്രിയെ കണ്ടതിനു തൊട്ടുപിന്നാലെയാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. സിബിഐ അന്വേഷണം ഉറപ്പുനൽകിയ സാഹചര്യത്തിൽ നിരാഹാര സമരം അവസാനിപ്പിക്കണമെന്ന സിദ്ധാർഥിന്‍റെ പിതാവ് ആവശ്യപ്പെട്ടിരുന്നു.