മുംബൈ: ആർഎൽവി രാമകൃഷ്ണനെതിരേ നർത്തകി സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശത്തിൽ വിമർശനവുമായി മുംബൈയിലെ പ്രശസ്ത നർത്തകിമാർ രംഗത്ത്. നൃത്തരംഗത്ത് ഏറെക്കാലമായി തുടരുന്ന മൃദുല പ്രദോഷ്, കലാമണ്ഡലം വിജയശ്രീ രാജു പിള്ള, കലാമണ്ഡലം രാജലക്ഷ്മി അനൂപ് എന്നിവരാണ് അഭിപ്രായം വ്യക്തമാക്കിയത്.
മൃദുല പ്രദോഷ്
ശിഷ്യരെ ലിംഗ ഭേദമില്ലാതെ പ്രായഭേദമില്ലാതെ വർണ്ണദേദമില്ലാതെ മാത്യതുല്യയായ ഗുരുനാഥക്ക് കാണാൻ കഴിയണം.കറുപ്പിന്‍റെയും വെളുപ്പിന്‍റെയും ചിന്തകളുടെ വിത്തുകൾ കുട്ടികളുടെ മനസ്സിലേക്ക് വിതച്ചാൽ തീർച്ചയായും അവരുടെ ആത്മവിശ്വാസന് ക്ഷതമേൽക്കും. വിവേചനം നേരിടുന്ന ഒരു തലമുറയെ സൃഷ്ടിക്കലല്ല ഒരു അധ്യാപികയുടെ അതിലുപരി ഒരു കലാകാരിയുടെ കർത്തവ്യം എന്ന ഉത്തമ ബോധ്യത്തോടെ നൃത്ത അധ്യാപികകൂടിയായ ഞാൻ എന്‍റെ ഒരേ പോലെ ചേർത്ത് പിടിക്കുന്നു ആർ എൽ വി രാമകൃഷ്ണനോടൊപ്പം.
കലാമണ്ഡലം വിജയശ്രീ രാജു പിള്ള
ആളുകൾ വിവേകത്തോടെ പെരുമാറുമെന്ന് പ്രതീക്ഷിക്കുന്ന ഈ കാലഘട്ടത്തിൽ, സത്യഭാമ അവരുടെ പൈശാചികമായ നിറങ്ങൾ കാണിച്ചു. ആരോടും ഒരു ദ്രോഹവും ചെയ്യാത്ത, നമ്മുടെ സംസ്‌കാരത്തിന്‍റെ സൗന്ദര്യം ഉയർത്തിപ്പിടിച്ച് ഏറ്റവും നല്ല ജീവിതം നയിക്കുന്ന പ്രതിഭാശാലിയും നിരപരാധിയുമായ ഒരു മനുഷ്യനെതിരെ സത്യഭാമയെപ്പോലെയുള്ള ഒരാൾ ക്രൂരമായ പ്രസ്താവനകൾ പറയുന്നത് എത്ര വിരോധാഭാസമാണ്. ഒരാൾക്ക് എങ്ങനെ ഇത്ര ക്രൂരനും നാർസിസ്റ്റുംആകാനും കഴിയും? ഇത് 2024 ആണ്. ആളുകളുടെ വികാരങ്ങൾ ഗണ്യമായി മാറി, ജാതി, തൊലി നിറം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ ആളുകളെ വിവേചനം കാണിക്കുന്നു. സത്യഭാമയെപ്പോലുള്ളവർ മാത്രമാണ് നർത്തകരായ ഞങ്ങളെ ശുദ്ധ ദുഷ്ടന്മാരായി തെറ്റിദ്ധരിപ്പിക്കാൻ കാരണം. കേരള കലാമണ്ഡലത്തെ അവർ ഈ പദം ഉപയോഗിച്ച് അശുദ്ധമാക്കുകയാണ്.
ഇത് തികച്ചും പരിഹാസ്യമാണ്! ഇത്രയും കഴിവുള്ള ഒരു കലാകാരനെ അവരുടെ രൂപത്തിന്‍റെ അടിസ്ഥാനത്തിൽ അപമാനിച്ചതിൽ അവർ ലജ്ജിക്കണം. പുറമെയുള്ളത് എന്തെന്നല്ല, ഉള്ളിലുള്ളത് എന്തെന്നതാണ് പ്രധാനം. കഴിവിനും കലയ്ക്കും സൗന്ദര്യം ആവശ്യമില്ല. കലയോട് സത്യസന്ധത പുലർത്തുന്ന എല്ലാ കലാകാരന്മാരുടെയും ഉള്ളും മനോഹരമാണ്. മറ്റ് കലാകാരന്മാരോട് ബഹുമാനമുള്ള എല്ലാ കലാകാരന്മാരുടേയും അകവും മനോഹരമാകണം. ദൈവം നമുക്ക് ഈ സമ്മാനം നൽകുമ്പോൾ വിവേചനം കാണിക്കാത്തപ്പോൾ, അത്തരം അഭിപ്രായങ്ങൾ കൈമാറാനുള്ള ധൈര്യം നമുക്കുണ്ടാകരുത്. അത് നമ്മുടെ കലാരൂപത്തിന് അപമാനകരമാണ്.
കലാമണ്ഡലം രാജലക്ഷ്മി അനൂപ്
ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിച്ചത് തികച്ചും പ്രതിഷേധാർഹമാണ്. പേരിലുള്ള മോഹിനി സങ്കല്പത്തിൽ നിന്നും ചരിത്ര പരമായ തിരിച്ചറിവും വളർച്ചയും ആ കലക്കുണ്ടായി എന്ന ബോധം ഇനിയും ഇല്ലാത്തവരാണ് മോഹിനിയാട്ടത്തിന്‍റെ ഏറ്റവും വലിയ പ്രതിസന്ധി. ജാതി, മതം, നിറം, ലിംഗഭേദം, ശരീര ഘടന,പണം, രാഷ്ട്രീയ സ്വാധീനം ഇവയെല്ലാം ഈ കാലഘട്ടത്തിലും ഒരു ശാപമായി ഓരോ കലാകാരനെയും പിന്തുടരുന്നു എന്നത് വേദനജനകമാണ്. ഒരു മുതിർന്ന കലാകാരിയുടെ അന്തസ്സില്ലാത്ത വാക്കുകളാൽ അപമാനിക്കപ്പെട്ടത് മോഹിനിയാട്ടമാണ്. പേരിനു മുന്നിൽ അഭിമാനമായി കൊണ്ടു നടക്കുന്ന കലാമണ്ഡലമാണ്. കലാമണ്ഡലം സന്തതി എന്ന നിലയിലും മോഹിനിയാട്ടം കലാകാരി എന്ന നിലയിലും ഈ സംഭവത്തിലുള്ള എന്‍റെ പ്രതിഷേധം ശക്തമായി അറിയിക്കുന്നു.