ട്രെയിൻ ദുരന്തം: ഇനിയും തിരിച്ചറിയാനാവാതെ 101 മൃതദേഹങ്ങൾ

ഇപ്പോഴും ചികിത്സയിൽ കഴിയുന്നത് ഇരുനൂറു പേർ
ട്രെയിൻ ദുരന്തം: ഇനിയും തിരിച്ചറിയാനാവാതെ 101 മൃതദേഹങ്ങൾ
Updated on

ഭുബനേശ്വർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ മരിച്ച 278 പേരിൽ 101 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ലെന്ന് റെയിൽവേ അധികൃതർ.

ഇരുനൂറോളം പേർ ഇപ്പോഴും സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഈസ്റ്റേൺ സെൻട്രൽ റെയിൽവേയ്സ് ഡിവിഷണൽ മാനെജർ റിങ്കേഷ് റോയ് അറിയിച്ചു. ഏകദേശം 1,100 പേർക്ക് ദുരന്തത്തിൽ പരുക്കേറ്റിരുന്നു.

ഭുബനേശ്വറിൽ സൂക്ഷിച്ചിട്ടുള്ള 193 മൃതദേഹങ്ങളിൽ 80 പേരുടേതു മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളതെന്ന് മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണർ അമൃത് കുലംഗെ പറഞ്ഞു. 55 മൃതദേഹങ്ങളാണ് ബന്ധുക്കൾ ഇതുവരെ ഏറ്റുവാങ്ങിയിട്ടുള്ളത്.

Trending

No stories found.

Latest News

No stories found.