പറ്റ്ന: ബിഹാറിൽ ഒരു പാലം കൂടി തകർന്നു വീണു. മൂന്നാഴ്ചയ്ക്കിടെ ഇതു പതിമൂന്നാമത്തെ പാലമാണ് തകർന്നു വീഴുന്നത്. സഹർസ ജില്ലയിലെ മഹിഷി ഗ്രാമത്തിലാണ് ബുധനാഴ്ച പാലം തകർന്നത്. ആളപായമില്ല. അടുത്തിടെയുണ്ടായ പാലം തകർച്ചകളെ തുടർന്ന് ബിഹാർ സർക്കാർ 15 എൻജിനീയർമാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
സിവാൻ, സാരൺ, മധുബാനി, അരേറിയ , കിഴക്കൻ ചമ്പാരൻ, കിഷൻഗഞ്ച് തുടങ്ങിയ ജില്ലകളിലാണ് മറ്റു പാലങ്ങൾ തകർന്നു വീണത്.
സംസ്ഥാനത്തെ പഴയ പാലങ്ങളെക്കുറിച്ച് സർവേ നടത്തി വിശദമായ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉത്തരവിട്ടിട്ടുണ്ട്.