രാജീവ് ചന്ദ്രശേഖറിനെതിരായ പരാതി പ്രത്യക്ഷ നികുതി ബോർഡിന്

പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ 6 മാസം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്.
Rajeev Chandrasekhar
Rajeev Chandrasekharfile
Updated on

ന്യൂഡൽഹി: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം പരിശോധിക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനു തെരഞ്ഞെടുപ്പു കമ്മിഷന്‍റെ നിർദേശം. സത്യവാങ്മൂലത്തിൽ സ്വത്ത് സംബന്ധിച്ച വസ്തുതകൾ മറച്ചുവച്ചെന്നും തെറ്റായ വിവരങ്ങൾ നൽകിയെന്നും കോൺഗ്രസ് നൽകിയ പരാതിയിലാണു നടപടി.

പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയാൽ 1951ലെ ജനപ്രാതിനിധ്യ നിയമം 125 എ പ്രകാരം രാജീവ് ചന്ദ്രശേഖറിനെതിരേ നടപടിയുണ്ടാകും. ആറു മാസം തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. 2021–22 ൽ 680 രൂപയും 2022–23 ൽ 5,59,200 രൂപയുമാണ് നികുതി ബാധകമായ വരുമാനമായി രാജീവ് ചന്ദ്രശേഖർ കാണിച്ചിരിക്കുന്നത്. ഇതിനെതിരേ സുപ്രീം കോടതി അഭിഭാഷകയും കോൺഗ്രസ് പ്രവർത്തകയുമായ ആവണി ബൻസാൽ തെരഞ്ഞെടുപ്പ് ഓഫിസറായ തിരുവനന്തപുരം ജില്ലാ കലക്റ്റർക്കു നൽകിയ പരാതിയാണ് നികുതി ബോർഡിന് കൈമാറിയത്.

Trending

No stories found.

Latest News

No stories found.