വ്യക്തിഗത ഡേറ്റ സംരക്ഷണ ബില്ലിന് കേന്ദ്ര അംഗീകാരം

വ്യക്തിഗത ഡേറ്റ സംരക്ഷണ ബില്ലിന് കേന്ദ്ര അംഗീകാരം
Updated on

ന്യൂഡൽഹി: വ്യക്തിഗത ഡേറ്റ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇന്ത്യയിൽ ഡിജിറ്റൽ വ്യക്തിഗത ഡേറ്റ പ്രോസസ് ചെയ്യുന്നതിന് അധികാരപരിധി ഉണ്ടായിരിക്കും. ഓൺലൈനായോ ഓഫ്‌ലൈനായോ ശേഖരിച്ചതും പിന്നീട് ഡിജിറ്റൈസ് ചെയ്തതുമായ ഡേറ്റ ഇതിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം നവംബറിലാണ് സഭയിൽ കരട് അവതരിപ്പിച്ചത്. തുടർന്ന് പൊതുജനാഭിപ്രായം ആരായുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ കരട് പുതുക്കുകയും ചെയ്തു. ശേഷം മന്ത്രിസഭകൾ തമ്മിൽ ചർച്ചകൾ നടത്തുകയും ബില്ലിന് അംഗീകാരം നൽകുകയായിരുന്നു.

ബില്ലിന് അനുസൃതമായി പ്രവർത്തിക്കുന്നതിന്, സർക്കാർ ഡേറ്റ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യ സ്ഥാപിക്കും. വ്യക്തിയുടെ സമ്മതത്തോടെ നിയമപരമായ ആവശ്യങ്ങൾക്കായി മാത്രമേ വ്യക്തിഗത ഡേറ്റ പ്രോസസ്സ് ചെയ്യാൻ കഴിയൂ.

നിയമമനുസരിച്ച് വിവരങ്ങൾ തിരുത്താനും കൈകാര്യം ചെയ്യാനും പരാതികൾക്ക് പരിഹാരം തേടാനുമുള്ള അവകാശം വ്യക്തികൾക്ക് ഉണ്ടായിരിക്കും. എന്നിരുന്നാലും, ദേശീയ സുരക്ഷ പോലുള്ള കാരണങ്ങളാൽ ഡാറ്റ പ്രോസസിങ്ങിനായി സർക്കാരിന് അനുവദിച്ചിരിക്കുന്ന ഇളവുകൾ സ്വകാര്യ അവകാശ ലംഘനത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്.

Trending

No stories found.

Latest News

No stories found.