ബംഗാളിൽ രാഷ്‌ട്രപതി ഭരണം ആവശ്യപ്പെട്ട് പ്രതിപക്ഷം|Video

തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്‍റെ വസതിയിൽ പരിശോധന നടത്താനെത്തിയപ്പോഴാണ് ഇഡി ഓഫിസർമാർക്കു നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ പരുക്കേറ്റ ഇഡി ഓഫിസർ
ആക്രമണത്തിൽ പരുക്കേറ്റ ഇഡി ഓഫിസർ
Updated on

കൊൽക്കൊത്ത: എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ജീവനക്കാർക്കെതിരേ ആക്രമണമുണ്ടായ സാഹചര്യത്തിൽ പശ്ചിമ ബംഗാളിൽ രാഷ്‌ട്രപതി ഭരണം ആവശ്യപ്പെട്ട് പ്രതിപക്ഷം. തൃണമൂൽ കോൺഗ്രസ് പാർട്ടിക്കു കീഴിൽ സംസ്ഥാനത്തെ ക്രമസമാധാനം പൂർണമായും ഇല്ലാതായിരിക്കുകയാണ്. അതു കൊണ്ടു തന്നെ സംസ്ഥാനത്ത് എത്രയും പെട്ടെന്ന് രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്‍റ് അധിർ രഞ്ജൻ ചൗധരി വ്യക്തമാക്കി. ഗവർണർ സി.വി. ആനന്ദബോസ് ഭരണഘടനാ സാധ്യതകൾ പ്രകാരം രാഷ്‌ട്രപതി ഭരണത്തിനുള്ള നടപടികളിലേക്ക് കടക്കുമെന്ന് സൂചനകൾ നൽകിയിട്ടുണ്ട്.

തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാന്‍റെ വസതിയിൽ പരിശോധന നടത്താനെത്തിയപ്പോഴാണ് ഇഡി ഓഫിസർമാർക്കു നേരെ ആക്രമണമുണ്ടായത്. രണ്ടു ഓഫീസർമാർക്കും ആക്രമണത്തിൽ പരുക്കേറ്റു. വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബംഗാളിലെ മന്ത്രി ജ്യോതിപ്രിയോ മാലിക്കിന്‍റെ വിശ്വസ്തരിൽ ഒരാളാണ് ഷാജഹാൻ. ജ്യോതി പ്രിയോ മാലിക്കിലെ റേഷൻ വിതരണ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തിരുന്നു. റേഷൻ അഴിമതിക്കേസിലെ അന്വേഷണത്തിന്‍റെ ഭാഗമായാണ് ഇഡി ഷാജഹാന്‍റെ വസതിയിൽ പരിശോധനയ്ക്ക് ഒരുങ്ങിയത്.

എന്നാൽ ഷാജഹാന്‍റെ വീട്ടിൽ തടിച്ചു കൂടിയിരുന്ന തൃണമൂൽ പ്രവർത്തകർ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തെക്കുറിച്ച് ഡൽഹി ഓഫിസിലേക്ക് റിപ്പോർട്ട് നൽകിയതായി ഇഡി ഓഫിസർമാർ വ്യക്തമാക്കി. ഇതിനെതിരേ ഗവർണറും പ്രതിപക്ഷവും ശക്തമായ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്. പശ്ചിമ ബംഗാൾ വെള്ളരിക്കാപ്പട്ടണമല്ലെന്നും നടപടി സ്വീകരിക്കുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.

Trending

No stories found.

Latest News

No stories found.