ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ നടപടിയിൽ നിന്ന് സംരക്ഷണം നൽകാൻ വിസമ്മതിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇടക്കാല സംരക്ഷണ ഹർജി തള്ളിയ കോടതി ഇഡിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കേസ് ഏപ്രിൽ 22ന് വീണ്ടും പരിഗണിക്കും.
ജസ്റ്റിസ്മാരായ സുരേഷ് കുമാർ കൈത്, മനോജ് ജയിൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് സംരക്ഷണം നൽകാൻ വിസമ്മതിച്ചത്.
അരവിന്ദ് കെജ്‌രിവാളിനെതിരായ തെളിവുകൾ ഹാജരാക്കാൻ കോടതി ഇഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്തിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. കെജ്‌രിവാളിനെതിരെ നിരവധി തെളിവുകളുണ്ടെന്ന് ഇഡി അറിയിച്ചതോടെയാണ് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്.