രത്നഭണ്ഡാരം തുറക്കാനൊരുങ്ങി പുരി ജഗന്നാഥക്ഷേത്രം; അമൂല്യമായ ആഭരണങ്ങൾ നഷ്ടപ്പെട്ടതായി ആരോപണം

46 വർഷത്തിനുശേഷമാണു ഭണ്ഡാരം പരിശോധിക്കുന്നത്.
രത്നഭണ്ഡാരം തുറക്കാനൊരുങ്ങി പുരി ജഗന്നാഥക്ഷേത്രം
രത്നഭണ്ഡാരം തുറക്കാനൊരുങ്ങി പുരി ജഗന്നാഥക്ഷേത്രം
Updated on

ഭുവനേശ്വർ: ഒഡീഷ പുരി ജഗന്നാഥ ക്ഷേത്രത്തിലെ പ്രശസ്തമായ രത്നഭണ്ഡാരം 14ന് തുറന്നു പരിശോധിക്കും. 46 വർഷത്തിനുശേഷമാണു ഭണ്ഡാരം പരിശോധിക്കുന്നത്. അത്യപൂർവും അമൂല്യവുമായ ആഭരണങ്ങൾ സൂക്ഷിച്ചിട്ടുള്ള നിലവറയാണു രത്നഭണ്ഡാരം എന്ന് അറിയപ്പെടുന്നത്. ഇതിൽ നിന്നു വിലപിടിപ്പുള്ള ആഭരണങ്ങൾ പലതും നഷ്ടമായെന്ന് ആരോപണമുയർന്നിരുന്നു. ഇക്കാര്യം പരിശോധിക്കാൻ ജസ്റ്റിസ് ബിശ്വനാഥ് രഥ് അധ്യക്ഷനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ഉന്നതതല സമിതിയാണു നിലവറയിലെ രണ്ട് അറകളും തീരുമാനിച്ചത്.

മൂന്നു വിഭാഗങ്ങളായി തിരിച്ചാണ് ഇവിടെ ആഭരണങ്ങൾ സൂക്ഷിച്ചിട്ടുള്ളത്. പതിവായി ഉപയോഗിക്കുന്നവയും വിശേഷാവസരങ്ങളിലേക്കുള്ളതും പുറത്തെ നിലവറയിലാണ്. അകത്തെ നിലവറയിൽ ഒരിക്കലും ഉപയോഗിക്കാത്ത ആഭരണങ്ങളും രത്നങ്ങളുമാണുള്ളത്. ഇതിന്‍റെ താക്കോൽ നൽകാൻ ശ്രീ ജഗന്നാഥ് ക്ഷേത്ര ഭരണ സമിതിയോട് ജസ്റ്റിസ് ജഗന്നാഥ് രഥിന്‍റെ നേതൃത്വത്തിലുള്ള സമിതി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ക്ഷേത്രത്തിൽ രഥോത്സവത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട തിരക്കിലായതിനാൽ ഇതു നിർദേശിച്ച സമയത്ത് കൈമാറാനായില്ല. തുടർന്നാണ് 14ന് താക്കോൽ നൽകാനുള്ള നിർദേശം. ഈ താക്കോൽ കൊണ്ട് നിലവറ തുറക്കാനായില്ലെങ്കിൽ താഴ് തകർക്കാനും തീരുമാനിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.