വിജയ നിറവില്‍ പ്രധാനമന്ത്രി മുദ്ര യോജന

ചെറുകിട സംരംഭകര്‍ക്കുള്ള വായ്പാ സംവിധാനത്തിന് വലിയ പ്രതികരണം. എട്ടു കൊല്ലം കൊണ്ട് വിതരണം ചെയ്തത് 22.65 ലക്ഷം കോടി രൂപ
വിജയ നിറവില്‍ പ്രധാനമന്ത്രി മുദ്ര യോജന
Updated on

#സൗമ്യകാന്തി ഘോഷ്, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) ഏപ്രില്‍ 8ന് എട്ടുവര്‍ഷം പൂര്‍ത്തിയാക്കി. രാജ്യം വിഭാവനം ചെയ്ത ഈ ജനകീയ വായ്പാ പദ്ധതി സൃഷ്ടിച്ച മാറ്റങ്ങളിലേക്ക് നമുക്കു തിരിഞ്ഞുനോക്കാം. സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കാനുള്ള കേന്ദ്ര ഗവണ്മെന്‍റിന്‍റെ മുന്‍നിര പദ്ധതികളിലൊന്നാണു മുദ്ര യോജന. ഊര്‍ജസ്വലമായ വ്യാപാര സംവിധാനം സൃഷ്ടിക്കുന്ന സൂക്ഷ്മ- സ്വന്തം സംരംഭങ്ങളാണ് ഈ പദ്ധതിക്കു കീഴില്‍ വരുന്നത്. സൂക്ഷ്മ സംരംഭങ്ങള്‍ കൂടുതലും ഉത്പാദനം, സംസ്‌കരണം, വ്യാപാരം, സേവനങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഈ യൂണിറ്റുകളില്‍ പലതും ഏക ഉടമസ്ഥാവകാശ സംരംഭങ്ങളാണ്.

രാജ്യത്തിന്‍റെ ഔപചാരികമായ എല്ലാ വായ്പാ സംവിധാനങ്ങള്‍ക്കും ചെറുകിടക്കാരിലേക്ക് എത്തിച്ചേരാനും അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനും കഴിയാതെ വന്ന സാഹചര്യത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്. മുമ്പ് ഈ യൂണിറ്റുകള്‍ കൂടുതലും സ്വന്തം സമ്പാദ്യത്തെയോ അല്ലെങ്കില്‍ വ്യക്തിഗത ശൃംഖലകളെയോ പണമിടപാടുകാരെയോ ആശ്രയിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഈ അന്തരം കണക്കിലെടുത്ത്, ബാങ്കിങ് സൗകര്യങ്ങള്‍ ലഭിക്കാത്ത വലിയ മേഖലയ്ക്കും ഔപചാരികമായി വായ്പ നല്‍കുന്നവര്‍ക്കും ഇടയില്‍ എളുപ്പത്തില്‍ പ്രാപ്യമാകുന്ന സംവിധാനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണു പിഎംഎംവൈ ആരംഭിച്ചത്. 2015ല്‍ ആരംഭിച്ച പിഎംഎംവൈ, അംഗ വായ്പാ സ്ഥാപനങ്ങള്‍ (എംഎല്‍ഐ) - അതായത് ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ (എസ്‌സിബി), പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ (ആര്‍ആര്‍ബി), ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്സി), മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ (എംഎഫ്ഐ) - നല്‍കുന്നതു പോലെ 10 ലക്ഷം രൂപ വരെ ഈടുരഹിത വായ്പ നല്‍കുന്നു.

പിഎംഎംവൈയുടെ ആഭിമുഖ്യത്തില്‍ മൈക്രോ യൂണിറ്റ്‌സ് ഡെവലപ്മെന്‍റ് ആന്‍ഡ് റീഫിനാന്‍സ് ഏജന്‍സി (മുദ്ര) വായ്പത്തുക അനുസരിച്ച് വ്യത്യസ്തമായ 3 ഉപ പദ്ധതികള്‍ ആരംഭിച്ചു: 1. ശിശു (50,000 രൂപ വരെയുള്ള വായ്പ), 2. കിഷോര്‍ (50,001 മുതല്‍ 5 ലക്ഷം രൂപ വരെ), 3. തരുണ്‍ (5,00,001 മുതല്‍ 10 ലക്ഷം രൂപ വരെ). ശിശു, കിഷോര്‍, തരുണ്‍ എന്നീ പേരുകള്‍ ഗുണഭോക്തൃ മൈക്രോ യൂണിറ്റിന്‍റെ വളര്‍ച്ചയുടെയോ വികസനത്തിന്‍റെയോ ഘട്ടത്തെയും അതിന്‍റെ ധനസഹായ ആവശ്യങ്ങളെയും സൂചിപ്പിക്കുന്നു. വായ്പ എടുക്കാന്‍ അര്‍ഹതയുള്ളതും ചെറുകിട വ്യവസായ സംരംഭത്തിനായി വ്യാപാര പദ്ധതി ഉള്ളതുമായ ഏതൊരാള്‍ക്കും സ്‌കീമിനു കീഴില്‍ വായ്പ ലഭിക്കും.

തുടങ്ങിയ ശേഷം, പദ്ധതി നിരവധി മാറ്റങ്ങള്‍ക്കു വിധേയമായി. സാമ്പത്തിക സഹായം വ്യാപിപ്പിക്കുന്നതിനായി പദ്ധതി ലക്ഷ്യമിടുന്ന മേഖല വിപുലീകരിച്ചു. തുടക്കത്തില്‍ ഉത്പാദനം, വ്യാപാരം, സേവനങ്ങള്‍ എന്നീ മേഖലകളില്‍ മാത്രമാണു പിഎംഎംവൈ വായ്പ അനുവദിച്ചിരുന്നത്. എന്നാല്‍ 2016-17 മുതല്‍ കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ഉപജീവനമാര്‍ഗം പ്രോത്സാഹിപ്പിക്കുന്ന അനുബന്ധ സേവനങ്ങളും അതിന്‍റെ പരിധിയില്‍ കൊണ്ടുവന്നു. 2017-18 മുതല്‍ ട്രാക്റ്ററുകളും പവര്‍ ടില്ലറുകളും വാങ്ങാന്‍ വായ്പ അനുവദിച്ചു തുടങ്ങി. 2018-19 മുതല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള വായ്പകളും ഉള്‍പ്പെടുത്തി.

പദ്ധതിക്കു കീഴില്‍ ആദ്യ 3 വര്‍ഷങ്ങളില്‍ ശരാശരി 33% വളര്‍ച്ച പ്രകടമാക്കി. ഇതു പദ്ധതിയുടെ വിജയമാണു കാണിക്കുന്നത്. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതും തുടര്‍ന്നുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ മാന്ദ്യവും ഈ വായ്പയുടെ വിതരണത്തെ ബാധിച്ചു. ആ ഘട്ടത്തില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക സഹായമായി എല്ലാ വായ്പാ സ്ഥാപനങ്ങള്‍ക്കും സ്‌കീമിനു കീഴിലുള്ള എല്ലാ തവണകളും അടയ്ക്കുന്നതിന് 6 മാസം മൊറട്ടോറിയത്തിന് അനുമതി നല്‍കി.

സമ്പദ് വ്യവസ്ഥ പുനഃക്രമീകരിക്കപ്പെട്ട ശേഷം പിഎംഎംവൈയ്ക്കു കീഴിലുള്ള വായ്പാ ആവശ്യം വേഗത കൈവരിച്ചു. മിക്ക വിഭാഗങ്ങളിലും വിതരണം കൊവിഡിനു മുമ്പുള്ള നിലവാരത്തെ മറികടന്നു. 2023 മാര്‍ച്ച് 24 വരെയുള്ള കണക്കുകള്‍ പ്രകാരം പദ്ധതിയുടെ മൊത്തം വിതരണത്തുക 22.65 ലക്ഷം കോടി രൂപയാണ്. ശിശു വായ്പകളുടെ വിഹിതമാണ് ഇവയില്‍ ഏറ്റവും ഉയര്‍ന്നത്; 40%.

2015 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 11.2 ദശലക്ഷം അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പദ്ധതി സഹായിച്ചതായി തൊഴില്‍ മന്ത്രാലയത്തിന്‍റെ സര്‍വെ വ്യക്തമാക്കുന്നു. പിഎംഎംവൈയുടെ വിജയത്തെ (1) വിശാലമായ സാമൂഹിക വിഭാഗങ്ങള്‍; (2) സ്ത്രീകള്‍; (3) ന്യൂനപക്ഷ സമുദായങ്ങളിലെ അംഗങ്ങള്‍ എന്നീ 3 തലങ്ങളില്‍ മനസിലാക്കാം.

ആദ്യത്തേതിന്‍റെ അടിസ്ഥാനത്തില്‍, മുദ്ര യോജന സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും (ജനറല്‍, പട്ടികജാതി/ ഗോത്ര (എസ്‌സി/ എസ്ടി) വിഭാഗങ്ങള്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍) ഗുണം ചെയ്തു. സമീപകാലത്ത് ഈ വായ്പകള്‍ ഒബിസി- പട്ടികജാതി വിഭാഗക്കാര്‍ക്കു വലിയ തോതില്‍ ലഭ്യമാക്കുന്നതു പദ്ധതിയുടെ വ്യാപനത്തിന്‍റെ സൂചനയാണ്.

പദ്ധതിയുടെ ഏറ്റവും പ്രശംസനീയമായ നേട്ടങ്ങളിലൊന്ന് വനിതാ സംരംഭകത്വത്തിനുള്ള പ്രചോദനമാണ്. തുടക്കം മുതലുള്ള മൊത്തം വിവരങ്ങള്‍ പരിശോധിച്ചാല്‍, സ്ത്രീകളുടെ കൈവശമുള്ള അക്കൗണ്ടുകളുടെ വിഹിതം 69% ആണ്. അതേസമയം അനുമതി നല്‍കിയ പട്ടികയില്‍ സ്ത്രീകളുടെ പങ്ക് 45% ആണ്. വനിതാ സംരംഭകര്‍ക്കുള്ള വിതരണം പദ്ധതിയുടെ ആദ്യ 4 വര്‍ഷങ്ങളില്‍ ശരാശരി 23% വളര്‍ച്ച രേഖപ്പെടുത്തി. 2022ല്‍ ഇത് കൊവിഡിനു മുമ്പുള്ള നിലയെ മറികടന്ന് 28% വളര്‍ച്ച രേഖപ്പെടുത്തി.

വിവിധ ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും പദ്ധതിക്കു കഴിഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളിലെ അംഗങ്ങള്‍ക്കുള്ള വായ്പകള്‍ 2022ല്‍ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. അവരുടെ മൊത്തത്തിലുള്ള വിഹിതം 10 ശതമാനമാണ്. ശിശു, കിഷോര്‍ വായ്പകള്‍ ആകെ വിതരണത്തിന്‍റെ 85% ആണ്.

പിഎംഎംവൈ ദേശീയ പദ്ധതിയായതിനാല്‍ സന്തുലിതമായ സാമ്പത്തിക വളര്‍ച്ചയുടെ വീക്ഷണകോണില്‍ നിന്നുള്ള അതിന്‍റെ സവിശേഷ വിതരണം പ്രധാന വസ്തുതയാണ്. ഇന്ത്യയുടെ വളര്‍ച്ചാ നയത്തിന്‍റെ ലക്ഷ്യങ്ങളിലൊന്ന് അഭിവൃദ്ധി പ്രാപിക്കുന്ന രാജ്യത്തിന്‍റെ പടിഞ്ഞാറന്‍ മേഖല, പിന്നാക്കം നില്‍ക്കുന്ന കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവ തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നതാണ്.

ഉത്തര്‍പ്രദേശ്, ഒഡിഷ, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പിഎംഎംവൈയില്‍ നിന്നു സര്‍വതോമുഖ നേട്ടങ്ങള്‍ രേഖപ്പെടുത്തി. പശ്ചിമ ബംഗാളും ത്രിപുരയും അവരുടെ മൊത്തം വിഹിതത്തില്‍ (കിഷോര്‍, തരുണ്‍ വിഭാഗങ്ങളിലും) വര്‍ധനയ്ക്കു സാക്ഷ്യം വഹിച്ചു. ഇത് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുണഭോക്താക്കളുടെ ഒഴുക്കിനെ സൂചിപ്പിക്കുന്നു. ദേശീയ തലസ്ഥാന മേഖല, മഹാരാഷ്‌ട്ര, കര്‍ണാടകം, ഗോവ തുടങ്ങിയ വികസിത പ്രദേശങ്ങള്‍ ഈ പദ്ധതിയില്‍ ആധിപത്യം പുലര്‍ത്തുന്നുണ്ടെങ്കിലും അവരുടെ പങ്കാളിത്തം ഇടിഞ്ഞു.

മൊത്തത്തില്‍, സാമൂഹിക വിഭാഗങ്ങളിലുടനീളം സ്വയംതൊഴില്‍ പ്രോത്സാഹിപ്പിക്കല്‍, വാണിജ്യ- ബാങ്ക് വായ്പയില്‍ കണ്ടതിനേക്കാള്‍ സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് ഇരട്ടിയാക്കല്‍, ന്യൂനപക്ഷ വിഭാഗങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കല്‍ എന്നിവയിലൂടെ പിഎംഎംവൈ അതിന്‍റെ പ്രവര്‍ത്തനത്തിന്‍റെ ഒമ്പതാം വര്‍ഷത്തില്‍ ആനുകൂല്യങ്ങളുടെ തുല്യവും നീതിയുക്തവുമായ സവിശേഷ വിതരണം എന്ന ലക്ഷ്യം കൈവരിച്ചു.

വരുംവര്‍ഷങ്ങളില്‍, മുദ്ര കാര്‍ഡുകള്‍ കൂടുതല്‍ ജനപ്രിയമാക്കുമ്പോഴും പിഎംഎംവൈ 5ജി സാങ്കേതികവിദ്യയുടെയും ഇ-കൊമേഴ്‌സിന്‍റെയും നേട്ടങ്ങള്‍ കൊയ്യേണ്ടത് അത്യാവശ്യമാണ്. സ്വന്തം സംരംഭങ്ങളുടെ രജിസ്‌ട്രേഷനും മറ്റും പ്രോത്സാഹിപ്പിക്കുന്നത് ഈ പദ്ധതിയെ പുതിയ തലങ്ങളിലെത്തിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ്.

പ്രശസ്ത നരവംശ ശാസ്ത്രജ്ഞന്‍ ഓസ്‌കാര്‍ ലൂയിസ് ഒരിക്കല്‍ തന്‍റെ പ്രധാന കൃതിയായ "ദി ചില്‍ഡ്രന്‍ ഓഫ്‌സാഞ്ചസി'ല്‍ വാദിച്ചത് "ദാരിദ്ര്യാവസ്ഥ' ഒരുകാലം വരെ നിലനില്‍ക്കുമെന്നും പലപ്പോഴും അതിര്‍വരമ്പുകള്‍ മറികടക്കുന്നുവെന്നുമാണ്. പിഎംഎംവൈ, ചുരുങ്ങിയ കാലയളവിനുള്ളില്‍, ദാരിദ്ര്യാവസ്ഥയുടെ ഗതിയെ മറികടക്കുക മാത്രമല്ല, ഇന്ത്യന്‍ സൂക്ഷ്മവായ്പാ സംവിധാനത്തില്‍ ഊര്‍ജസ്വലത പകരുകയും ചെയ്തു. "പൊതുവായ പ്രശ്‌നങ്ങള്‍ക്കുള്ള' അസാധാരണ പരിഹാരമാണു പിഎംഎംവൈ.

Trending

No stories found.

Latest News

No stories found.