പേവിഷബാധയേറ്റ പെൺകുട്ടി 40 ഓളം പേരെ കടിച്ചതായി റിപ്പോർട്ട്

പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കാന്‍ തുടങ്ങിയെങ്കിലും വീട്ടുകാർ അത് അവഗണിച്ചു.
Symbolic Image
Symbolic Image
Updated on

യുപി: പേവിഷബാധയേറ്റ പെൺകുട്ടി മരിക്കുന്നതിന് മുമ്പായി 40 പേരെയോളം കടിച്ചതായി റിപ്പോർട്ട്. ഇതേത്തുടർന്ന് ഗ്രാമവാസികൾ ആശങ്കയിലായി. ഉത്തർപ്രദേശിലെ ക്യോലാരി ഗ്രാമത്തിലാണ് സംഭവം. രണ്ടര വയസുള്ള പെൺകുഞ്ഞാണ് രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റത്. കുട്ടിയെ കടിച്ചതിനു പിന്നാലെ നായ ചത്തു.

കടിയേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കേണ്ടതിനു പകരം വീട്ടുകാർ നാട്ടു വൈദ്യനെയാണ് കാണിച്ചത്. എന്നാൽ വീട്ടിൽ തിരിത്തെിയ ശേഷം കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കാന്‍ തുടങ്ങി. എന്നാൽ വീട്ടുകാർ അത് അവഗണിച്ചു.

തുടർന്ന് രണ്ടാഴ്ചയ്ക്കിടെയായി കുട്ടി 40 ഓളം ആളുകളെ കടിക്കുകയും മാന്തുകയും ചെയ്തു. വെള്ളിയാഴ്ച കുഴഞ്ഞുവീണ പെൺകുട്ടിയെ ത്സാന്‍സിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടാതെ കടിയേറ്റവർ കുത്തിവെയ്പ്പ് എടുത്തതായും റിപ്പോർട്ടുണ്ട്.

Trending

No stories found.

Latest News

No stories found.