ജയ്പുർ: ഗുണ്ടാനേതാവ് കുൽദീപ് ജഘിന കൊല്ലപ്പെട്ടു. ജയിലിൽ നിന്നു ഭരത്പുർ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി വെടിയേൽക്കുകയായിരുന്നു. ജീപ്പിൽ ഒപ്പമുണ്ടായിരുന്ന വിജയ്‌പാൽ എന്ന പ്രതിക്കും പരിക്കേറ്റു. രണ്ടുപേർക്കെതിരെയും അക്രമികൾ പതിനഞ്ചു റൗണ്ട് വെടിയുതിർത്തിട്ടുണ്ടെന്നാണ് വിവരം. വിജയ്‌പാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജയ്പുർ-ആഗ്ര ദേശീയപാതയിൽ അമോലി ടോൾ പ്ലാസയ്ക്കു സമീപത്തായിരുന്നു സംഭവം. പൊലീസുകാരുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷമാണ് അക്രമികൾ കുൽദീപിനെ വെടിവെച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
കഴിഞ്ഞ സെപ്റ്റംബറിൽ ബിജെപി നേതാവ് കൃപാൽ ജഘിന വെടിയേറ്റു കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റിലായത്. സംഭവത്തപ്പറ്റി അന്വേഷിച്ചുവരുകയാണെന്ന് ഭരത്പുർ എസ് മൃദുൽ കച്ഛവ പ്രതികരിച്ചു.