ശബരിമല തീർഥാടകർക്ക് എല്ലാ സഹായങ്ങളും നൽകണം: ഹൈക്കോടതി

സ്പോട്ട് ബുക്കിങ് ദിവസവും പതിനായിരത്തില്‍ കൂടതലാണെന്നും കേരളത്തില്‍ നിന്നാണ് കൂടുതല്‍ തീർഥാടകര്‍ എത്തുന്നതെന്ന് എഡിജിപി അജിത്ത്കുമാർ കോടതിയെ അറിയിച്ചു.
ശബരിമല
ശബരിമല
Updated on

കൊച്ചി: ശബരിമല തീർഥാടകർക്ക് എല്ലാ സഹായങ്ങളും നൽകണമെന്ന് ഹൈക്കോടതി. എന്‍എസ്എസ്- എന്‍സിസി വളണ്ടിയർമാരെയും സഹായത്തിന് വിളിക്കാമെന്ന് കോടതി നിർദേശിച്ചു. കേരളത്തിന് പുറത്തുള്ള എത്ര പേര്‍ സ്പോട്ട് ബുക്ക് ചെയ്യുന്നുണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. സ്പോട്ട് ബുക്കിങ് ദിവസവും പതിനായിരത്തില്‍ കൂടതലാണെന്നും കേരളത്തില്‍ നിന്നാണ് കൂടുതല്‍ തീർഥാടകര്‍ എത്തുന്നതെന്ന് എഡിജിപി അജിത്ത്കുമാർ കോടതിയെ അറിയിച്ചു.

ശബരിമലയിൽ ഒരുക്കിയ സൗകര്യങ്ങൾ ദൃശ്യങ്ങൾ സഹിതം എഡിജിപി ഹൈക്കോടതിയിൽ വിശദീകരിച്ചു. നിലയ്ക്കലില്‍ പാര്‍ക്കിങ് കേന്ദ്രം നിറഞ്ഞെന്ന് എഡിജിപി ഹൈക്കോടതിയെ അറിയിച്ചു. ശബരിപീഠത്തിലും അപ്പാച്ചിമേട്ടിലും തിരക്കാണ്.

അതേസമയം, അരമണിക്കൂര്‍ കാത്തുനിന്നാൽ ഒരാളും പരാതി പറയില്ലെന്ന് കോടതി പറഞ്ഞു. വെര്‍ച്വല്‍ വ്യൂ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് സൗകര്യം കിട്ടുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, മണിക്കൂറുകള്‍ വൈകുമ്പോള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് സൗകര്യം നല്‍കണമെന്ന് നിർദേശിച്ചു.

നിലയ്ക്കലില്‍ തിരക്കാണെങ്കില്‍ മറ്റിടങ്ങളില്‍ പാര്‍ക്കിങ് ഒരുക്കണമെന്നും ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും വോളണ്ടിയര്‍മാരുടെ സഹായം തേടണമെന്നും ക്യൂ കോംപ്ലക്സുകള്‍ വൃത്തിയായിരിക്കണമെന്നും കോടതി നിർദേശം നല്‍കിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.